ഹേമചന്ദ്രന്റെ മൃതദേഹം  കത്തിക്കാനും ശ്രമം: ശരീരത്ത് പഞ്ചസാര വിതറി 

JUNE 30, 2025, 1:06 AM

കൽപ്പറ്റ: ഒന്നര വർഷം മുൻപ് കാണാതായ വയനാട് സ്വദേശി ഹേമചന്ദ്രൻറെ തീരോധാനം കൊലപാതകമെന്ന് തെളിഞ്ഞതിന് പിന്നാലെ പ്രതികളെ ചോദ്യം ചെയ്തുവരികയാണ് പൊലീസ്. 

കേസിൽ ഗൾഫിലുള്ള മുഖ്യ പ്രതി നൗഷാദിനെ നാട്ടിലെത്തിക്കാനുള്ള നീക്കങ്ങൾ ശക്തമാക്കിയിട്ടുണ്ടെന്ന്  അന്വേഷണ ഉദ്യോഗസ്ഥനായ മെഡിക്കൽ കോളേജ് എസിപി   പറഞ്ഞു. തെളിവ് നശിപ്പിക്കാനും മറ്റും പ്രതികൾക്ക് കൂടുതൽ പേർ സഹായം നൽകിയിട്ടുണെന്നും ഇവരെയും കണ്ടെത്തി നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.

ഹേമചന്ദ്രനെ കോഴിക്കോട് നിന്നും തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ ശേഷം മൃതദേഹം വനമേഖലയിൽ കുഴിച്ചുമൂടുന്നതിന് മുൻപ് കത്തിക്കാനും പ്രതികൾ ശ്രമിച്ചുവെന്നാണ് പുതിയ വിവരം. പ്രതികൾ മൃതദേഹത്തിൽ പഞ്ചസാര വിതറിയാണ് തീ കൊളുത്തിയത്. തീ ആളിപ്പടർന്നതോടെ ആരെങ്കിലും കാണുമെന്ന് കരുതി ഉടൻ തന്നെ കെടുത്തി കുഴിച്ചുമൂടുകയായിരുന്നു.

vachakam
vachakam
vachakam

ഉറവകളും തണുപ്പും മറ്റുമുള്ള അന്തരീക്ഷമായതിനാലാണ് പതിനഞ്ചുമാസത്തോളം ചതുപ്പ് പ്രദേശത്ത് മണ്ണിട്ട് മൂടിയിട്ടും ഹേമചന്ദ്രൻറെ ശരീരഭാഗങ്ങൾ കൂടുതൽ ദ്രവിക്കാതിരുന്നതെന്നാണ് നിഗമനം. 

2024 മാർച്ച് 20-നാണ് പ്രേമചന്ദ്രനെ കാണാതാകുന്നത്. കാണാതാകുന്ന സമയത്ത് ഇയാൾ കോഴിക്കോട് മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷൻ പരിധിയിലെ മായനാട് നടപ്പാലത്ത് എന്ന സ്ഥലത്ത് വാടകവീട്ടിൽ താമസിക്കുകയായിരുന്നു.

തിരോധാനത്തിന്റെ കാരണങ്ങൾ തേടിയ പൊലീസിന് ഹേമചന്ദ്രൻ നിരവധി പേരുമായി സാമ്പത്തിക ഇടപാട് നടത്തിയിരുന്ന വിവരം ലഭിച്ചു. പണം നൽകിയവർ ആരൊക്കെയെന്ന് കണ്ടെത്തുന്നതിനിടെയാണ് ഹേമചന്ദ്രനെ ഇദ്ദേഹത്തിന്റെ പെൺസുഹൃത്ത് വീട്ടിൽ നിന്ന് വിളിച്ചിറക്കി കൊണ്ടുപോയിരുന്നതായുള്ള നിർണായക വിവരം ലഭിക്കുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam