തിരുവനന്തപുരം: കേരള സർവകലാശാലയിലെ വിവാദ സിൻഡിക്കേറ്റ് യോഗത്തിൽ നടപടി വേണ്ടെന്ന തീരുമാനവുമായി രാജ്ഭവൻ. സിൻഡിക്കേറ്റ് യോഗം നടന്നിട്ടില്ല എന്നു കാണിച്ച് വി സിയുടെ ചുമതലയിലുണ്ടായിരുന്ന സിസ തോമസ് നൽകിയ റിപ്പോർട്ട് രാജ്ഭവൻ അംഗീകരിച്ചു എന്നാണ് ലഭിക്കുന്ന വിവരം.
അതേസമയം ചാൻസലർ ഇടപെടേണ്ട ഗൗരവതരമായ വിഷയം സർവകലാശാലയിൽ ഇല്ല എന്നാണ് രാജ്ഭവന്റെ വിലയിരുത്തൽ. നടക്കാത്ത യോഗം റദ്ദാക്കേണ്ടതില്ല എന്നും രജിസ്ട്രാർ സ്ഥാനത്ത് തുടരാൻ അനിൽകുമാറിന് അർഹതയില്ല എന്നും രാജ്ഭവൻ വിലയിരുത്തി. ഇത് സംബന്ധിച്ച് രാജ്ഭവന് നിയമോപദേശം ലഭിച്ചു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
