ആലപ്പുഴ: ഹൈബ്രിഡ് കഞ്ചാവ് കേസിൽ ചോദ്യം ചെയ്യൽ തുടർന്ന് എക്സൈസ്. ഇന്ന് ബിഗ് ബോസ് ജേതാവ് ജിൻ്റോ, സിനിമാ നിർമ്മാണ സഹായി ജോഷി എന്നിവരെ എക്സൈസ് ചോദ്യം ചെയ്തു.
തസ്ലീമയെ വർഷങ്ങളായി അറിയാമെന്നും പരിചയത്തിന്റെ പേരിൽ പണം നൽകിയിട്ടുണ്ടെന്നും ലഹരി ഇടപാട് സംബന്ധിച്ച് വിവരങ്ങളൊന്നും അറിയില്ലെന്നും ചോദ്യം ചെയ്യലിന് ഹാജരായ ജോഷി പ്രതികരിച്ചു.
ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസിൽ ഒന്നാം പ്രതി തസ്ലീമയുമായി സാമ്പത്തിക ഇടപാടുകൾ നടത്തിയവരെ കേന്ദ്രീകരിച്ചാണ് ചോദ്യം ചെയ്യൽ പുരോഗമിക്കുന്നത്.
രാവിലെ അന്വേഷണ സംഘത്തിന് മുന്നിലെത്തിയ ജോഷിയുടെ ചോദ്യം ചെയ്യൽ മണിക്കൂറുകൾ നീണ്ടു. തസ്ലീമയുടെ ലഹരി ഇടപാടുകളെക്കുറിച്ച് അറിയില്ലെന്നായിരുന്നു ചോദ്യം ചെയ്യലിന് ശേഷം പുറത്തിറങ്ങിയ ജോഷിയുടെ പ്രതികരണം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്