പാലക്കാട്: അട്ടപ്പാടി ഇരട്ടക്കൊലപാതക കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. അട്ടപ്പാടിയിലെത്തിയ പ്രതിയും യുവതിയും ദമ്പതികളെന്ന വ്യാജേനയാണ് തോട്ടത്തിൽ താമസിച്ചത്.
ചോദ്യം ചെയ്യലിൽ പ്രതി കൊലപാതകത്തിലേക്ക് നയിച്ച കാരണമെന്തെന്ന് ഇതുവരെ പറഞ്ഞിട്ടില്ല. അതേസമയം പശ്ചിമബംഗാൾ സ്വദേശിയായ പ്രതിയും കൊല്ലപ്പെട്ട യുവതിയും ഒരേ ഗ്രാമത്തിൽ നിന്നുള്ളവരാണെന്ന വിവരമാണ് പുറത്തുവരുന്നത്.
പ്രൊണിത രാജ് എന്ന മുപ്പതുകാരിയായ യുവതിയും അവരുടെ നാല് വയസുള്ള കുഞ്ഞുമാണ് അതിക്രൂരമായ കൊല ചെയ്യപ്പെട്ടത്.
ഇവരുടെ മൃതദേഹഭാഗങ്ങൾ ചാക്കിലാക്കി പുഴയുടെ തീരത്ത് എറിയുകയാണ് ചെയ്തത്.
പ്രതിയായ പ്രോവത് ദാസും യുവതിയും പശ്ചിമബംഗാളിലെ അലിപൂർദ്വാർ എന്ന ഗ്രാമത്തിൽ നിന്നുള്ളവരാണെന്നാണ് പ്രതി തന്നെ സമ്മതിച്ചിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
