കോഴിക്കോട്: ഷിരൂരില്‍ മണ്ണിടിച്ചില്‍ മരിച്ച അര്‍ജുന്റെ സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയായി. സഹോദരന്‍ അഭിജിത്താണ് ചിതയ്ക്ക് തീ കൊളുത്തിയത്. അമരാവതി വീടിന്റെ ചാരെയാണ് അര്‍ജുന്‍ അന്ത്യവിശ്രമം കൊള്ളുന്നത്. കുടുംബാംഗങ്ങളും നാട്ടുകാരും സുഹൃത്തുക്കളും അടക്കമുള്ളവര്‍ അന്ത്യഞ്ജലി അര്‍പ്പിച്ചു.
നൂറുകണക്കിന് ആളുകളാണ് അര്‍ജുനെ ഒരു നോക്ക് കാണാന്‍ കണ്ണാടിക്കല്‍ ഗ്രാമത്തിലേക്ക് ഒഴുകിയെത്തിയത്. കേരളം ഇതുവരെ കണ്ടിട്ടില്ലാത്ത രീതിയിലുള്ള അന്ത്യയാത്രയാണ് അര്‍ജുന് ജന്മനാട് നല്‍കിയത്.
മൃതദേഹം ഏറ്റുവാങ്ങാന്‍ നിരവധി പേരാണ് എത്തിയത്. കേരളാ അതിര്‍ത്തിയായ തലപ്പാടി ചെക്ക്‌പോസ്റ്റിലും കാസര്‍കോടും കണ്ണൂരിലും ഇതുവരെ കണ്ടിട്ടില്ലാത്ത അര്‍ജുന് ആദരാഞ്ജലി അര്‍പ്പിക്കാന്‍ നൂറുക്കണക്കിന് പേരാണ് ഒഴുകിയെത്തിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്