ചെങ്കോട്ട സ്ഫോടനം: ചാവേറായ ഉമർ നബി ആക്രമണത്തിന് ഒരാഴ്ച മുൻ‌പ്  പുൽവാമയിലെ കുടുംബവീട് സന്ദർശിച്ചു

NOVEMBER 18, 2025, 11:11 PM

 ദില്ലി: ദില്ലി സ്‌ഫോടന കേസിലെ ചാവേറായ ഉമര്‍ നബി ആക്രമണത്തിന് ഒരാഴ്ച മുൻ‌പ് ജമ്മുകശ്മീരില്‍ പുൽവാമയിലെ കുടുംബവീട് സന്ദര്‍ശിച്ചതായി റിപ്പോർട്ട്.  കുടുംബ വീട്ടിൽ നിന്നും മടങ്ങുന്നതിനു മുൻപേ ഉമർ, തന്റെ കൈവശമുണ്ടായിരുന്ന രണ്ട് ഫോണുകളില്‍ ഒന്ന് സഹോദരനു കൈമാറിയിരുന്നു. 

ഉമര്‍, തന്റെ സഹോദരനു നല്‍കിയ ഫോണില്‍ നിന്നാണ് ചാവേർ ആക്രമണങ്ങളെ പ്രകീർത്തിക്കുന്ന വിഡിയോ അന്വേഷണ ഏജൻസികൾക്ക് ലഭിച്ചത്.

ചാവേർ ആക്രമണം രക്തസാക്ഷിത്വം ആണ് എന്ന രീതിയിൽ ഉമർ നടത്തിയ ന്യായീകരണ വിഡിയോ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്.    ഉമറിന്റെ കൈവശമുണ്ടായിരുന്ന രണ്ട് ഫോണുകളും കണ്ടെത്താന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ശ്രമിച്ചിരുന്നു.

vachakam
vachakam
vachakam

 എന്നാല്‍ അവ രണ്ടും സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. ഫോണുകളുടെ അവസാന ലൊക്കേഷനുകള്‍ ദില്ലിയിലും പുല്‍വാമയിലുമായിരുന്നു. ഈ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പുല്‍വാമയിലെ ഉമറിന്റെ വീട്ടിലെത്തിയത്. 

 ഇതിനുശേഷം ഫരീദാബാദിലെ അല്‍ ഫലാഹ് സര്‍വകലാശാലയിലേക്ക് തിരിച്ചുപോയി. പിന്നാലെയാണ് ഡോ. ഉമറിന്റെ അല്‍ ഫലാഹ് സര്‍വകലാശാലയിലെ സഹപ്രവര്‍ത്തകര്‍ വിവിധ ഘട്ടങ്ങളിലായി പൊലീസിന്റെ പിടിയിലാത്. ഈ അറസ്റ്റുകളെക്കുറിച്ച് ഉമറിന്റെ സഹോദരന്‍ അറിഞ്ഞിരുന്നു. പരിഭ്രാന്തനായ ഉമർ സഹോദരൻ നൽകിയ ഫോണ്‍ പുല്‍വാമയിലെ വീടിനടുത്തുള്ള കുളത്തില്‍ വലിച്ചെറിഞ്ഞുവെന്നും റിപ്പോർട്ടുകളുണ്ട്. 

 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam