ഭീകരാക്രമണം: മരിച്ചവരില്‍ ഇസ്രായേല്‍, ഇറ്റലി പൗരന്മാരും

APRIL 22, 2025, 12:40 PM

ശ്രീനഗര്‍: ജമ്മു കാശ്മീരിലെ ഭീകരാക്രമണത്തില്‍ ഇസ്രയേല്‍, ഇറ്റലി എന്നി രാജ്യങ്ങളിലെ പൗരന്മാരും മരിച്ചവരില്‍ ഉള്‍പ്പെടുന്നുവെന്ന് റിപ്പോര്‍ട്ട്. പരിക്കേറ്റ അഞ്ച് പേരുടെ നില അതീവ ഗുരുതരമായി തുടരുന്നു. പരിക്കേറ്റ 12 പേരെ അനന്ത്‌നാഗിലെ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൊല്ലപ്പെട്ടവരില്‍ കര്‍ണാടക സ്വദേശിയായ മഞ്ചുനാഥ് റാവുവും ഉള്‍പ്പെടുന്നു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്ന് മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള മുന്നറിയിപ്പ് നല്‍കി.

സൈനിക വേഷത്തിലെത്തിയ ഭീകരരാണ് ആക്രമണം നടത്തിയത്. 'ദ് റെസിസ്റ്റന്റ് ഫ്രണ്ട്' എന്ന സംഘടന ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ മേഖലയില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.  രാഷ്ട്രപതിയും പ്രധാനമന്ത്രിയും ഭീകരാക്രമണത്തെ ശക്തമായി അപലപിച്ചു. ആഭ്യന്തര മന്ത്രി അമിത് ഷാ ശ്രീനഗറില്‍ എത്തിച്ചേര്‍ന്നു. ഉടന്‍തന്നെ അദ്ദേഹം ഉന്നതതല സുരക്ഷാ യോഗം വിളിച്ചു ചേര്‍ക്കും.

ഭീകരാക്രമണത്തെ രാഷ്ട്രപതിയും പ്രധാനമന്ത്രിയും ശക്തമായ ഭാഷയില്‍ അപലപിച്ചു. കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ആക്രമണത്തില്‍ ദുഃഖം രേഖപ്പെടുത്തുകയും ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ദേശീയ അന്വേഷണ ഏജന്‍സി സംഘം നാളെ പഹല്‍ഗാമില്‍ എത്തിച്ചേരും.

സഹായം തേടാനായി ഹെല്‍പ് ഡെസ്‌ക് നമ്പറുകള്‍ ലഭ്യമാക്കിയിട്ടുണ്ട്: 956777669, 01932225870. വാട്‌സാപ്പ് നമ്പര്‍: 9419051940.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam