പാറ്റ്ന: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച് രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് (യുസിസി) നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.
ബിഹാറിലെ ബെഗുസരായ് ജില്ലയില്‍ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
"കേന്ദ്രത്തില്‍ അധികാരത്തിലെത്തിയാല്‍ രാജ്യത്ത് മുത്തലാഖും മുസ്‌ലീം വ്യക്തിനിയമവും കൊണ്ടുവരുമെന്ന് ഇന്ത്യ സഖ്യത്തിന്‍റെ നേതാക്കള്‍ പറയുന്നു, അവർ സർക്കാർ രൂപീകരിക്കുകയുമില്ല, മുത്തലാഖും മുസ്‌ലീം വ്യക്തിനിയമം രാജ്യത്ത് നടപ്പാക്കുകയുമില്ല. ബിജെപി അധികാരം നിലനിർത്തുകയും രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുകയും ചെയ്യും'.
"ജമ്മുകാശ്മീരില്‍ ആർട്ടിക്കിള്‍ 370 തിരികെ കൊണ്ടുവരുമെന്ന് പ്രതിപക്ഷ നേതാക്കള്‍ പറയുന്നുണ്ട്. ഒരു ബിജെപി പ്രവർത്തകൻ പോലും ജീവിച്ചിരിക്കുന്നിടത്തോളം കാലം ആർട്ടിക്കിള്‍ 370 ജമ്മുകാഷ്മീരില്‍ ആർക്കും തിരികെ കൊണ്ടുവരാൻ കഴിയില്ലെന്ന് ഞാൻ രാഹുല്‍ ഗാന്ധിയെ അറിയിക്കാൻ ആഗ്രഹിക്കുന്നു.'- അദ്ദേഹം പറഞ്ഞു.
മാവോയിസ്റ്റ് പ്രശ്‌നത്തില്‍ നൂറുകണക്കിന് യുവാക്കള്‍ ബീഹാറില്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദി ബിഹാറിലും ജാർഖണ്ഡിലും മാവോയിസ്റ്റ് പ്രവർത്തനങ്ങള്‍ അവസാനിപ്പിച്ചു. ഹർത്താല്‍, കൊലപാതക സംസ്‌കാരം എന്നിവ ബിഹാറില്‍ നിന്ന് അദ്ദേഹം ഇല്ലാതാക്കിയെന്നും അമിത് ഷാ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്