ബക്രീദ്: പൊതുസ്ഥലങ്ങളിൽ മൃഗബലി പാടില്ല, റോഡ് ഉപരോധിച്ചുള്ള നമസ്‌കാരത്തിന് അനുമതിയില്ലെന്ന് യോഗി ആദിത്യനാഥ്

MAY 24, 2026, 9:47 PM

ലഖ്‌നൗ: ബക്രീദ് പ്രമാണിച്ചു ഉത്തർപ്രദേശിൽ ഉടനീളം ക്രമസമാധാനപാലനം കർശനമാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പൊതുസ്ഥലങ്ങളിൽ മൃഗബലി നടത്താൻ അനുവദിക്കില്ലെന്നും നിരോധിത മൃഗങ്ങളെ ബലി നൽകുന്നതിനോട് യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

വീഡിയോ കോൺഫറൻസ് വഴി നടത്തിയ ഉന്നതതല ക്രമസമാധാന-ഭരണനിർവഹണ അവലോകന യോഗത്തിലാണ് അദ്ദേഹം ഈ നിർദ്ദേശങ്ങൾ നൽകിയത്. മുൻകൂട്ടി നിശ്ചയിച്ച സ്ഥലങ്ങളിൽ മാത്രമേ ബലി കർമ്മങ്ങൾ അനുവദിക്കാവൂ എന്നും പെരുന്നാളിനോടനുബന്ധിച്ച് പുതിയ ആചാരങ്ങളോ രീതികളോ പ്രോത്സാഹിപ്പിക്കരുതെന്നും അദ്ദേഹം ജില്ലാ ഭരണകൂടങ്ങളോട് ആവശ്യപ്പെട്ടു. പരമ്പരാഗതമായി നിശ്ചയിച്ചിട്ടുള്ള സ്ഥലങ്ങളിൽ മാത്രമേ നമസ്‌കാരം നിർവഹിക്കാവൂ എന്നും ഒരു കാരണവശാലും റോഡുകൾ ഉപരോധിച്ചുകൊണ്ട് പ്രാർത്ഥന നടത്താൻ അനുമതി നൽകരുതെന്നും മുഖ്യമന്ത്രി കർശന നിർദ്ദേശം നൽകി.

ബലി കർമ്മങ്ങൾക്ക് ശേഷം ഉണ്ടാകുന്ന മാലിന്യങ്ങൾ കൃത്യമായ രീതിയിൽ സംസ്‌കരിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും മാംസത്തിന്റെ പരസ്യമായ വില്പനയ്ക്കുള്ള നിരോധനം തുടരാനും നിയമവിരുദ്ധ കശാപ്പുശാലകൾക്കെതിരെ കർശന നടപടി സ്വീകരിക്കാനും യോഗി ആദിത്യനാഥ് ഉത്തരവിട്ടു.

vachakam
vachakam
vachakam

നിയമപരമായി പ്രവർത്തിക്കുന്ന കശാപ്പുശാലകളിൽ പോലും നിർദ്ദിഷ്ട ശേഷിയിൽ കൂടുതൽ മൃഗങ്ങളെ സൂക്ഷിക്കാൻ പാടില്ല. ഉത്സവ കാലയളവിൽ സുരക്ഷാ ക്രമീകരണങ്ങൾ, ശുചിത്വം, വൈദ്യുതി വിതരണം എന്നിവ ശക്തമാക്കാൻ അദ്ദേഹം അധികൃതരോട് ആവശ്യപ്പെട്ടു. സംഘർഷസാധ്യതയുള്ള പ്രദേശങ്ങളിൽ ഫ്ലാഗ് മാർച്ചുകളും ആരാധനാലയങ്ങൾക്ക് ചുറ്റും തുടർച്ചയായ കാൽനട പട്രോളിംഗും നടത്താനും നിർദ്ദേശമുണ്ട്. അലിഗഢ്, ബിജ്‌നോർ, സഹാറൻപൂർ, രാംപൂർ, സംഭാൽ തുടങ്ങിയ സെൻസിറ്റീവ് ജില്ലകളിലെ ഉദ്യോഗസ്ഥരുമായി സംവദിച്ച മുഖ്യമന്ത്രി, മുൻവർഷങ്ങളിലെ സംഭവങ്ങൾ പഠിച്ച് പ്രശ്‌നക്കാരാകാൻ സാധ്യതയുള്ളവരെ കണ്ടെത്തി മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ നിർദ്ദേശിച്ചു.

പൊതുജനങ്ങളുടെ പരാതികൾക്ക് തൽസമയം പരിഹാരം കാണുന്നതിനായി എല്ലാ വികസന ബ്ലോക്ക് തലങ്ങളിലും ഇനി മുതൽ പ്രതിവാര 'ചൗപാലുകൾ' (ജനസമ്പർക്ക യോഗങ്ങൾ) സംഘടിപ്പിക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു. റവന്യൂ തർക്കങ്ങൾ, ഗാർഹിക പീഡനങ്ങൾ, നിയമവിരുദ്ധമായ പണം തട്ടൽ, പോലീസ് സ്റ്റേഷൻ തലത്തിൽ രജിസ്റ്റർ ചെയ്യാത്ത പരാതികൾ തുടങ്ങിയവ ഈ ചൗപാലുകളിൽ പരിഗണിക്കും.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam