ജമ്മു കശ്മീർ മുൻ ഗവർണർ സത്യപാൽ മാലിക്കിന്റെ വസതിയിൽ സിബിഐ റെയ്ഡ്. കിരു ജലവൈദ്യുത പദ്ധതിയുമായി ബന്ധപ്പെട്ട അഴിമതിക്കേസിലാണ് അന്വേഷണം നടക്കുന്നത് എന്നാണ് പുറത്തു വരുന്ന വിവരം. മാലിക്കിൻ്റെ ഡൽഹിയിലെ വീടുൾപ്പെടെ 30 സ്ഥലങ്ങളിൽ അന്വേഷണ ഏജൻസി പരിശോധന നടത്തുന്നുണ്ടെന്നാണ് പുറത്തു വരുന്ന വിവരം.
2,200 കോടി രൂപയുടെ കിരു ജലവൈദ്യുത പദ്ധതിയുടെ സിവിൽ വർക്കുകൾ അനുവദിച്ചതിൽ അഴിമതി നടത്തിയെന്നാണ് കേസ്. ചെനാബ് വാലി പവർ പ്രോജക്ട്‌സ് പ്രൈവറ്റ് ലിമിറ്റഡിനാണ് ടെൻഡർ ലഭിച്ചത്. കിരു ജലവൈദ്യുത പദ്ധതിയുമായി ബന്ധപ്പെട്ട സിവിൽ വർക്കുകൾ നൽകുമ്പോൾ ഇ-ടെൻഡറിംഗ് സംബന്ധിച്ച മാർഗനിർദേശങ്ങൾ പാലിച്ചില്ലെന്നും ആക്ഷേപമുയർന്നിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് റെയ്ഡ്.
അതേസമയം 2018 ഓഗസ്റ്റ് 23 നും 2019 ഒക്ടോബർ 30 നും ഇടയിൽ ജമ്മു കശ്മീർ ഗവർണറായിരുന്ന മാലിക്, പദ്ധതിയുമായി ബന്ധപ്പെട്ട ഫയലുകൾ ക്ലിയർ ചെയ്യുന്നതിന് തനിക്ക് 300 കോടി രൂപ കൈക്കൂലി വാഗ്ദാനം ലഭിച്ചിരുന്നെന്ന് ആരോപിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാസം ഡൽഹിയിലും ജമ്മു കശ്മീരിലുമായി എട്ടോളം സ്ഥലങ്ങളിൽ സിബിഐ പരിശോധന നടത്തിയിരുന്നു. റെയ്ഡിൽ ഡിജിറ്റൽ ഉപകരണങ്ങൾ, കമ്പ്യൂട്ടറുകൾ, രേഖകൾ എന്നിവയും 21 ലക്ഷം രൂപയും കണ്ടെത്തിയതായും റിപ്പോർട്ടുകൾ വന്നിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ബിജെപിയും സ്റ്റാലിനും തമ്മിൽ രഹസ്യ ധാരണ; ബംഗാൾ ഉദ്യോഗസ്ഥരെ തമിഴ്നാട്ടിലേക്ക് കടത്തുന്നു: മമത
ട്രെയിൻ മിസ്സാകുമെന്ന് പേടി വേണ്ട; ബോർഡിങ് സ്റ്റേഷൻ മാറ്റാൻ ഇനി എളുപ്പം; റെയിൽവേയുടെ
ഫോൺ വിളിച്ചാൽ എടുക്കില്ലേ? ബംഗാൾ ചീഫ് സെക്രട്ടറിയെ നിർത്തിപ്പൊരിച്ച് സുപ്രീം കോടതി
"നുഴഞ്ഞുകയറ്റക്കാരെ ഓരോരുത്തരെയായി പുറത്താക്കും"; അസമിൽ ബിജെപിയെ വീണ്ടും അധികാരത്തിലേറ്റാൻ അമിത് ഷായുടെ ആഹ്വാനം