നീറ്റ് പുനഃപരീക്ഷയില്‍ ആള്‍മാറാട്ടം; ബിഹാറില്‍ 9 പേര്‍ അറസ്റ്റില്‍;  വിദ്യാര്‍ത്ഥിയില്‍ അടിവസ്ത്രത്തിൽ  നിന്നും സിം കാര്‍ഡ് പിടിച്ചെടുത്തു

JUNE 21, 2026, 10:22 PM

ന്യൂഡൽഹി: രാജ്യത്ത് നടന്ന നീറ്റ് പുനഃപരീക്ഷയിൽ വ്യാപക ക്രമക്കേടുകൾ കണ്ടെത്തിയതിനെത്തുടർന്ന് കനത്ത പോലീസ് നടപടി. ബിഹാറിലെ ലഖിസാരായിയിൽ  ആൾമാറാട്ടം നടത്തി പരീക്ഷയെഴുതിയ ഒൻപത് പേരെ പോലീസ് അറസ്റ്റ് ചെയ്തു. പണം വാങ്ങി പരീക്ഷയെഴുതുന്ന പന്ത്രണ്ടംഗ സംഘമാണ് ഇതിന് പിന്നിൽ പ്രവർത്തിച്ചതെന്നാണ് പോലീസ് നൽകുന്ന സൂചന. വൻ തുക കൈപ്പറ്റിയാണ് ഇവർ പരീക്ഷയെഴുതാൻ എത്തിയതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

മറ്റൊരു സംഭവത്തിൽ, ഉത്തർപ്രദേശിലെ വാരാണസിയിലുള്ള മൈദാഗിൻ ഏരിയയിലെ ഹരിശ്ചന്ദ്ര പോസ്റ്റ് ഗ്രാജ്വേറ്റ് കോളേജിൽ പരീക്ഷാ ക്രമക്കേട് നടത്തിയ ഒരു വിദ്യാർത്ഥിയെ പോലീസ് കസ്റ്റഡിയിലെടുത്തു. പരീക്ഷയ്ക്ക് മുന്നോടിയായി നടത്തിയ കനത്ത പരിശോധനയിൽ സംശയകരമായ സാഹചര്യത്തിൽ കണ്ടെത്തിയ വിദ്യാർത്ഥിയുടെ അടിവസ്ത്രത്തിൽ നിന്നും സിം കാർഡും നീറ്റ് പരീക്ഷയുടെ പഴയ ചോദ്യപേപ്പറും പോലീസ് പിടിച്ചെടുത്തു.

ബലിയ സ്വദേശിയായ പ്രിൻസ് ദുബെ എന്ന വിദ്യാർത്ഥിയാണ് ഇവിടെ പിടിയിലായത്. രാജ്യത്തെ മറ്റ് ചില പരീക്ഷാ കേന്ദ്രങ്ങളിലും ആൾമാറാട്ടം നടന്നതായി നിലവിൽ പരാതികൾ ഉയരുന്നുണ്ട്. ഇത്തരം പരാതികൾ വിശദമായി പരിശോധിക്കുമെന്ന് നാഷണൽ ടെസ്റ്റിങ് ഏജൻസി അറിയിച്ചു. അതേസമയം, ചോദ്യപേപ്പർ ചോർന്നുവെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്നും കനത്ത സുരക്ഷയോടെയാണ് ഇത്തവണ പരീക്ഷ നടത്തിയതെന്നും അധികൃതർ വ്യക്തമാക്കി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam