ബെംഗളുരു: രാമേശ്വരം കഫേ സ്ഫോടനക്കേസിൽ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി.സ്ഫോടനത്തിന്റെ പ്രധാന ആസൂത്രകനായ മുസമ്മിൽ ശരീഫാണ് അറസ്റ്റിലായത്. എൻഐഎയാണ് വ്യാഴാഴ്ച വൈകിട്ടോടെ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
കഫേയിൽ ബോംബ് വച്ച ആളെയും തിരിച്ചറിഞ്ഞതായി എൻഐഎ അറിയിച്ചു. മുസ്സവിർ ഷസീബ് ഹുസൈൻ എന്നാണ് ഇയാളുടെ പേര്.ഇയാൾ നിലവിൽ ഒളിവിലാണ്.
മറ്റൊരു പ്രതിയായ അബ്ദുൽ മതീൻ താഹയും ഒളിവിൽ കഴിയുകയാണ്. ഇരുവർക്കും വേണ്ടിയുള്ള അന്വേഷണം എൻഐഎ ഊർജ്ജിതമാക്കിയിട്ടുണ്ട്.
സ്‌ഫോടനം നടന്ന് 28 ദിവസത്തിന് ശേഷമാണ് ആദ്യ അറസ്റ്റ് രേഖപ്പെടുത്തുന്നത്. രാജ്യത്തെ 18 സ്ഥലങ്ങളിൽ നടത്തിയ പരിശോധനയ്‌ക്കൊടുവിലാണ് മുഖ്യപ്രതിയെ പിടികൂടിയതെന്ന് എൻഐഎ വ്യക്തമാക്കി. കർണാടകയിൽ 12 ഇടങ്ങളിലും തമിഴ്നാട്ടിൽ അഞ്ചിടങ്ങളിലും യുപിയിൽ ഒരിടത്തുമാണ് പ്രതികൾക്കായി എൻഐഎ പരിശോധന നടത്തിയത്.
ENGLISH SUMMARY: First arrest on Rameswaram cafe blast
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്