ദില്ലി: തന്റെ പിതാവിന് നേരെ തിഹാർ ജയിലിൽ വച്ച് വധശ്രമം ഉണ്ടായെന്ന് ലോക്സഭാ എംപി ഷെയ്‌ഖ് അബ്ദുൾ റാഷിദിൻ്റെ (എഞ്ചിനീയർ റാഷിദ്) മകൻ അക്ബർ റാഷിദ്.
കശ്മീരി തടവുകാർക്ക് നേരെ തിഹാർ ജയിലിൽ ക്രൂരമായ ആക്രമണങ്ങൾ നടക്കുന്നുവെന്നും അവാമി ഇത്തിഹാദ് പാർടി നേതാവായ എഞ്ചിയിനീയർ റാഷിദിൻ്റെ മകൻ അക്ബർ റാഷിദ് പിതാവിനെ ഉദ്ധരിച്ച് ആരോപിക്കുന്നു.
അവാമി ഇത്തിഹാദ് പാർട്ടി നേതാവായ എഞ്ചിനീയർ റാഷിദ് ഭീകരവാദ കേസിലാണ് തിഹാർ ജയിലിൽ കഴിയുന്നത്. ഇവിടെ വച്ച് വധശ്രമത്തിൽ നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ടെന്നാണ് വെളിപ്പെടുത്തൽ.
കശ്മീരിലെ ബാരാമുള്ള ലോക്‌സഭാ മണ്ഡലത്തിൽ നിന്നുള്ള എംപിയാണ് റാഷിദ്.
തിഹാർ ജയിലിൽ എയ്‌ഡ്‌സ് ബാധിതരായ ട്രാൻസ്ജെൻ്റേർസും ഗുണ്ടകളും കഴിയുന്ന സെല്ലുകളിലാണ് കശ്മീരി തടവുകാരെ പാർപ്പിച്ചിരിക്കുന്നതെന്നും ഇവരിൽ നിന്ന് നിരന്തരം ഭീഷണി നേരിടേണ്ടി വരുന്നുവെന്നും ആരോപണമുണ്ട്.
#WATCH | Srinagar, J&K: Abrar Rashid, son of Baramulla MP Sheikh Abdul Rashid Alias Engineer Rashid, says, "The Awami Ittehad Party has issued a statement stating that Engineer Rashid was about to meet his counsel today, during which he revealed how a dreadful attack was carried… pic.twitter.com/OTZwc2IPjt
— ANI (@ANI) September 6, 2025
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്