ഗുവാഹത്തി: വീട്ടുജോലിക്ക് നിന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തുടർച്ചയായി ബലാത്സംഗം ചെയ്ത കേസിൽ അസം ഡിഎസ്പി അറസ്റ്റിൽ.
അസമിലെ ഗോലാഘട്ട് ജില്ലയിലെ ലചിത് ബോർഫുഖാൻ പോലീസ് അക്കാദമിയിൽ ജോലി ചെയ്തിരുന്ന കിരൺ നാഥാണ് അറസ്റ്റിലായത്. പോലീസ് ഉദ്യോഗസ്ഥൻ തന്നെ നിരന്തരം ബലാത്സംഗം ചെയ്തിരുന്നതായി 15 വയസ്സുകാരി പോലീസിന് മൊഴി നൽകി.
പെണ്‍കുട്ടിയുടെ വീട്ടില്‍നിന്ന് നിർബന്ധിച്ച് തന്റെ താമസസ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുവന്നാണ് കിരണ്‍ ഉപദ്രവിച്ചിരുന്നത്. അയാളുടെ കുടുംബാംഗങ്ങളും കുറ്റകൃത്യത്തിന് കൂട്ടുനിന്നു. തുടർന്ന് പെണ്‍കുട്ടിയുടെ വീട്ടുകാർ ദെർഗാവോണ്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. തുടർന്നാണ് കിരണിനെതിരെ കേസെടുത്തത്.
അന്വേഷണത്തിൽ കിരണിനെതിരെ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റെന്ന് അസം ഡിജിപി ജ്ഞാനേന്ദ്ര പ്രതാപ് സിംഗ് മാധ്യമങ്ങളോട് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്