ദക്ഷിണ കൊറിയ മുൻ പ്രസിഡന്റ് യൂൻ സുക് യോളിന് ജീവപര്യന്തം

FEBRUARY 19, 2026, 2:37 AM

സോൾ : ദക്ഷിണ കൊറിയയെ ഏറ്റവും വലിയ രാഷ്ട്രീയ പ്രതിസന്ധിയിലേക്ക് തള്ളിവിട്ട പട്ടാളനിയമ പ്രഖ്യാപനത്തിൽ മുൻ പ്രസിഡന്റ് യൂൻ സുക് യോളിന് ജീവപര്യന്തം തടവ് ശിക്ഷ.നിയമവിരുദ്ധമായി സൈന്യത്തെയും പോലീസിനെയും ഉപയോഗിച്ച് പാർലമെന്റ് പിടിച്ചെടുക്കാൻ ശ്രമിച്ചതും രാഷ്ട്രീയക്കാരെ അറസ്റ്റ് ചെയ്യാൻ നീക്കം നടത്തിയതും രാജ്യദ്രോഹമാണെന്ന് കോടതി കണ്ടെത്തി.

യൂൻ സുക് യോളിന്റെ പ്രവൃത്തികൾ ജനാധിപത്യത്തിന് ഭീഷണിയാണെന്നും അതിനാൽ വധശിക്ഷ നൽകണമെന്നുമാണ് പ്രത്യേക പ്രോസിക്യൂട്ടർ ആവശ്യപ്പെട്ടത്. എന്നാൽ, കൃത്യമായ ആസൂത്രണമില്ലാതെ നടത്തിയ ഈ അട്ടിമറി ശ്രമത്തിൽ ആർക്കും ജീവഹാനി സംഭവിക്കാത്തത് കണക്കിലെടുത്താണ് കോടതി ജീവപര്യന്തം ശിക്ഷയായി നിശ്ചയിച്ചത്. 

2024 ഡിസംബർ 3-നാണ് പ്രതിപക്ഷ നിയന്ത്രണത്തിലുള്ള പാർലമെന്റിനെ മറികടക്കാൻ യൂൻ പട്ടാളനിയമം പ്രഖ്യാപിച്ചത്. എന്നാൽ ആറ് മണിക്കൂറിനുള്ളിൽ തന്നെ ജനപ്രതിനിധികൾ സൈനിക ഉപരോധം മറികടന്ന് ഐകകണ്ഠേന ഈ നീക്കം റദ്ദാക്കി.

vachakam
vachakam
vachakam

ഇതിനെത്തുടർന്ന് ഡിസംബർ 14-ന് അദ്ദേഹത്തെ ഇംപീച്ച് ചെയ്യുകയും 2025 ഏപ്രിലിൽ ഭരണഘടനാ കോടതി ഔദ്യോഗികമായി പുറത്താക്കുകയും ചെയ്തു. കഴിഞ്ഞ ജൂലൈ മുതൽ അദ്ദേഹം അറസ്റ്റിലായിരുന്നു.

യൂനിനൊപ്പം ഈ നീക്കത്തിന് കൂട്ടുനിന്ന മുൻ പ്രതിരോധ മന്ത്രി കിം യോങ് ഹ്യൂന് 30 വർഷം തടവ് ശിക്ഷ വിധിച്ചു. പട്ടാളനിയമത്തിന് നിയമസാധുത നൽകാൻ ശ്രമിച്ച പ്രധാനമന്ത്രി ഹാൻ ഡക്ക്-സൂവിന് 23 വർഷത്തെ തടവ് ശിക്ഷയും ലഭിച്ചു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam