മോസ്‌കോ: ഉക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമര്‍ സെലെന്‍സ്‌കിയെ വാണ്ടഡ് ക്രിമിനലുകളുടെ പട്ടികയില്‍ ചേര്‍ത്ത് റഷ്യ. റഷ്യക്ക് ആവശ്യമായ കുറ്റവാളികളുടെ ഓണ്‍ലൈന്‍ ഡാറ്റാബേസായ റഷ്യന്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ 'വാണ്ടഡ്' ലിസ്റ്റില്‍ ശനിയാഴ്ച സെലന്‍സ്‌കിയുടെ പേര് പ്രത്യക്ഷപ്പെട്ടു.
ഉക്രെയ്ന്‍ നേതാവിനെ 'ക്രിമിനല്‍ കോഡിന്റെ ഒരു ആര്‍ട്ടിക്കിള്‍ പ്രകാരം' ആവശ്യമാണെന്ന് കൂടുതല്‍ വിശദാംശങ്ങള്‍ നല്‍കാതെ വെബ്‌സൈറ്റ് പറയുന്നു. എന്തുകൊണ്ടാണ് സെലന്‍സ്‌കിയെ പട്ടികയില്‍ ഉള്‍പ്പെടുത്തിയതെന്നതിനെക്കുറിച്ച് റഷ്യ പ്രതികരിച്ചില്ല.
ഉക്രെയ്നിലെ ലാന്‍ഡ് ഫോഴ്സിന്റെ കമാന്‍ഡര്‍ ഒലെക്സാണ്ടര്‍ പാവ്ലിയുക്ക്, മുന്‍ ഉക്രെയ്ന്‍ പ്രസിഡന്റ് പെട്രോ പൊറോഷെങ്കോ എന്നിവരുടെ പേരുകളും സെലന്‍സ്‌കിയോടൊപ്പം ലിസ്റ്റില്‍ പ്രത്യക്ഷപ്പെട്ടു.
റഷ്യയുടെ നിരാശയാണ് ഇത് സൂചിപ്പിക്കുന്നതെന്ന് ഉക്രെയ്ന്‍ പ്രതികരിച്ചു. 'ശ്രദ്ധ ആകര്‍ഷിക്കാന്‍ മറ്റെന്താണ് ചെയ്യേണ്ടതെന്ന് നോക്കുന്ന റഷ്യന്‍ ഭരണകൂട യന്ത്രത്തിന്റെയും പ്രചാരണത്തിന്റെയും നിരാശ' ഈ തീരുമാനം പ്രകടമാക്കുന്നെന്ന് ഉക്രെയ്ന്‍ വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
2022 ഫെബ്രുവരിയില്‍ ഉക്രെയ്‌നില്‍ റഷ്യയുടെ സൈനിക ആക്രമണം ആരംഭിച്ചതു മുതല്‍ മോസ്‌കോ സെലെന്‍സ്‌കിയെ ലക്ഷ്യം വച്ചിരുന്നു.
കഴിഞ്ഞ വര്‍ഷം തനിക്കെതിരെ നടന്ന അഞ്ചോ ആറോ വധശ്രമങ്ങളെങ്കിലും പരാജയപ്പെട്ടെന്ന് സെലന്‍സ്‌കി പറഞ്ഞു.
പതിനായിരക്കണക്കിന് ആളുകലെയാണ് റഷ്യ വാണ്ടഡ് ലിസ്റ്റില്‍ പെടുത്തിയിരിക്കുന്നത്. നിരവധി വിദേശ രാഷ്ട്രീയക്കാരെയും പൊതു വ്യക്തികളെയും വാണ്ടഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്