ജറുസലേം: ഇറാനെതിരായ യുദ്ധം രണ്ടാം വാരത്തിലേക്ക് കടക്കവെ, ഇറാൻ ജനതയെ അഭിസംബോധന ചെയ്ത് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇസ്രായേൽ ഇറാനെ ഭിന്നിപ്പിക്കാനല്ല, മറിച്ച് അടിച്ചമർത്തപ്പെട്ട ഭരണകൂടത്തിൽ നിന്ന് ഇറാനെ "മോചിപ്പിക്കാനാണ്" ശ്രമിക്കുന്നതെന്ന് അദ്ദേഹം എക്സിലൂടെപങ്കുവെച്ച വീഡിയോ സന്ദേശത്തിൽ പറഞ്ഞു.
അടിച്ചമർത്തുന്ന ഭരണകൂടത്തിൽ നിന്നുള്ള മോചനം ഇറാൻ ജനതയുടെ കയ്യിലാണെന്നും, ഇറാനിലെ ജനം എഴുന്നേറ്റുനിന്നാൽ ഇസ്രായേലും ഇറാനും വീണ്ടും പഴയതുപോലെ ഉറ്റ സുഹൃത്തുക്കളാകുന്ന കാലം വിദൂരമല്ലെന്നും നെതന്യാഹു കൂട്ടിച്ചേർത്തു.
ഇറാൻ ആക്രമണത്തിന് തയ്യാറെടുക്കുന്നു എന്ന രഹസ്യാന്വേഷണ വിവരത്തെത്തുടർന്നാണ് ഇസ്രായേൽ മുൻകൂട്ടി ആക്രമണം (Pre-emptive strikes) നടത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി. ടെഹ്‌റാനിലും മറ്റ് പ്രധാന നഗരങ്ങളിലും ഇസ്രായേൽ ആക്രമണം തുടരുകയാണ്.
അതേസമയം, ഗൾഫ് മേഖലയിലുടനീളം പ്രത്യാക്രമണം ശക്തമാക്കുകയാണ് ഇറാൻ. ശനിയാഴ്ച ഇറാന്റെ സമുദ്രജല ശുദ്ധീകരണ ശാലയ്ക്ക് നേരെ ആക്രമണം നടത്താൻ ഉപയോഗിച്ച ബഹ്‌റൈനിലെ അമേരിക്കൻ സൈനിക താവളമായ 'ജുഫൈർ' തങ്ങൾ തകർത്തതായി ഇറാന്റെ റെവല്യൂഷണറി ഗാർഡ്‌സ് അറിയിച്ചു.
ഇതിനിടെ ജറുസലേമിലും ഖത്തർ തലസ്ഥാനമായ ദോഹയിലും വ്യോമാക്രമണ മുന്നറിയിപ്പ് മുഴങ്ങി. യുഎഇ, ബഹ്‌റൈൻ എന്നിവിടങ്ങളിലും പുതിയ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിനിടെ, 150-ഓളം വിദ്യാർത്ഥികൾ കൊല്ലപ്പെട്ട മിനാബിലെ സ്കൂൾ ദുരന്തത്തിന് പിന്നിൽ ഇറാന്റെ തന്നെ കൃത്യതയില്ലാത്ത ആയുധങ്ങളാണെന്ന ഡൊണാൾഡ് ട്രംപിന്റെ ആരോപണം അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചയായിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
