ഇറ്റലിയിലെ ലാംപെഡൂസയ്ക്ക് സമീപം അഭയാര്‍ത്ഥി ബോട്ട് മുങ്ങി 26 മരണം

AUGUST 13, 2025, 3:29 PM

റോം: ഇറ്റാലിയന്‍ ദ്വീപായ ലാംപെഡൂസയ്ക്ക് സമീപം അന്താരാഷ്ട്ര സമുദ്ര മേഖലയില്‍ ബുധനാഴ്ച നൂറോളം കുടിയേറ്റക്കാരുമായി സഞ്ചരിച്ച ഒരു ബോട്ട് മറിഞ്ഞ് കുറഞ്ഞത് 26 പേര്‍ മരിച്ചു. ഒരു ഡസനോളം പേരെ കാണാതായി. 

രക്ഷപെട്ട അറുപത് പേരെ ലാംപെഡൂസയിലെ ഒരു കേന്ദ്രത്തിലേക്ക് കൊണ്ടുപോയതായി ഇറ്റലിയിലെ യുഎന്‍ അഭയാര്‍ത്ഥി ഏജന്‍സിയായ യുഎന്‍എച്ച്‌സിആറിന്റെ വക്താവ് ഫിലിപ്പോ ഉന്‍ഗാരോ പറഞ്ഞു. ലിബിയയില്‍ നിന്നാണ് ബോട്ട് അഭയാര്‍ത്ഥികളുമായി പുറപ്പെട്ടത്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. 

ഏകദേശം 95 കുടിയേറ്റക്കാരാണ് രണ്ട് ബോട്ടുകളിലായി ലിബിയയിലേക്ക് പുറപ്പെട്ടതെന്ന് ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ മൈഗ്രേഷന്‍ (ഐഒഎം) വക്താവ് ഫ്‌ളാവിയോ ഡി ജിയാക്കോമോ ഐഒഎം വക്താവ് ഫ്‌ളാവിയോ ഡി ജിയാക്കോമോ പറഞ്ഞു. ഒരു ബോട്ട് മറിയാന്‍ കൊണ്ടുപോകാന്‍ തുടങ്ങിയപ്പോള്‍, എല്ലാ യാത്രക്കാരെയും ഒരു ഫൈബര്‍ഗ്ലാസ് ബോട്ടിലേക്ക് മാറ്റി. പിന്നീട് അമിതഭാരം കാരണം അത് മറിയുകയായിരുന്നു.

vachakam
vachakam
vachakam

2025 ല്‍ ഇതുവരെ, 675 കുടിയേറ്റക്കാര്‍ അപകടകരമായ മധ്യ മെഡിറ്ററേനിയന്‍ കടക്കാന്‍ ശ്രമിക്കുന്നതിനിടെ മരിച്ചിട്ടുണ്ട്. 2025 ല്‍ ഇതുവരെ 30,060 അഭയാര്‍ത്ഥികള്‍ ഇറ്റലിയില്‍ എത്തിക്കഴിഞ്ഞു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam