ടെഹ്‌റാന്‍: ആണവ സമ്പുഷ്ടീകരണത്തിന്റെ പേരില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടാല്‍ മേഖലയിലെ യുഎസ് സൈനിക താവളങ്ങള്‍ ആക്രമിക്കുമെന്ന് ഇറാന്റെ ഭീഷണി. ഇറാനുമായി ഒരു ആണവ കരാറിലെത്തുന്നതില്‍ തനിക്ക് ഇപ്പോള്‍ ആത്മവിശ്വാസം കുറവാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞതിന് പിന്നാലെയാണ് ഇറാന്റെ കടുത്ത പ്രതികരണം.
'അവരുടെ എല്ലാ താവളങ്ങളും ഞങ്ങളുടെ പരിധിയിലാണ്, ഞങ്ങള്‍ക്ക് അവയിലേക്ക് എത്താനാകും. ആതിഥേയ രാജ്യങ്ങളിലെ എല്ലാ യുഎസ് താവളങ്ങളും ഞങ്ങള്‍ ഒരു മടിയും കൂടാതെ ലക്ഷ്യമിടും,' ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍ സൈനിക നടപടിയെടുക്കുമെന്ന യുഎസ് ഭീഷണികള്‍ക്ക് മറുപടിയായി ഇറാന്‍ പ്രതിരോധ മന്ത്രി അസീസ് നസീര്‍സാദെ പറഞ്ഞു.
'ദൈവം അനുവദിച്ചാല്‍ കാര്യങ്ങള്‍ ആ ഘട്ടത്തിലെത്തുകയില്ല, ചര്‍ച്ചകള്‍ വിജയിക്കും. സംഘര്‍ഷത്തിലേക്ക് വന്നാല്‍ യുഎസ് പക്ഷത്തിന് കൂടുതല്‍ നഷ്ടം സംഭവിക്കും' ഇറാന്‍ മന്ത്രി പറഞ്ഞു.
അമേരിക്കയ്ക്ക് മിഡില്‍ ഈസ്റ്റില്‍ നിരവധി സൈനിക താവളങ്ങളുണ്ട്. ഏറ്റവും വലിയ സൈനിക താവളം ഖത്തറിലാണ്.
പുതിയ ആണവ കരാര്‍ രൂപീകരിക്കുന്നതിനായി ഏപ്രില്‍ മുതല്‍ ടെഹ്‌റാനും വാഷിംഗ്ടണും അഞ്ച് റൗണ്ട് ചര്‍ച്ചകള്‍ നടത്തിക്കഴിഞ്ഞു. എന്നാല്‍ ചര്‍ച്ചകള്‍ ഇതുവരെ ഒരു കരാറിലേക്കെത്തിയിട്ടില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്