ഒട്ടാവ: ലോകം ഉറ്റുനോക്കുന്ന G-7 ഉച്ചകോടി കാനഡയിൽ തുടങ്ങി. ഇസ്രേൽ- ഇറാൻ വിഷയം ഉച്ചകോടിയിൽ ചർച്ചയാകുന്നു എന്നാണ് റിപ്പോർട്ട്. സംഘർഷം ലഘൂകരിക്കാൻ ആഹ്വാനം ചെയ്ത് സംയുക്ത പ്രസ്താവന പുറത്തിറക്കാൻ നേതാക്കൾ പദ്ധതിയിടുന്നുണ്ട്.
അതിർത്തി കടന്നുള്ള ഭീകരവാദ പ്രവർത്തനങ്ങൾ ചെറുക്കാൻ ആഗോള തലത്തിലുള്ള ധാരണ ഈ ഉച്ചകോടിയിൽ ഉണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രത്യാശ പ്രകടിപ്പിച്ചു.
സമാധാനവും സുരക്ഷയും ശക്തിപ്പെടുത്തുക, നിർണായകമായ ധാതു വിതരണ ശൃംഖലകൾ നിർമ്മിക്കുക, തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്നിവയാണ് തന്റെ മുൻഗണനകൾ എന്ന് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി പറഞ്ഞു.
എന്നാൽ ലോകമെമ്പാടുമുള്ള രാജ്യങ്ങൾക്കെതിരായ ട്രംപിന്റെ തീരുവകളും മിഡിൽ ഈസ്റ്റിലെയും ഉക്രെയ്‌നിലെയും സംഘർഷങ്ങളും ഉച്ചകോടിയിൽ വലിയ ചർച്ചയാകുമെന്ന് പ്രതീക്ഷിക്കുന്നു. ലോക നേതാക്കളെ ബാധിക്കുന്ന മറ്റ് വിഷയങ്ങളിൽ കുടിയേറ്റം, മയക്കുമരുന്ന് കടത്ത്, കൃത്രിമബുദ്ധി പോലുള്ള പുതിയ സാങ്കേതികവിദ്യകൾ എന്നിവ ഉൾപ്പെടുന്നു.
2018 ലെ G-7 ഉച്ചകോടിയിൽ നിന്ന് ഇറങ്ങി പോയ ശേഷം വീണ്ടും അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപ് പങ്കെടുക്കുന്നുവെന്ന സവിശേഷതയും ഇത്തവണത്തെ G-7 ഉച്ചകോടിക്ക് ഉണ്ട്. വാണിജ്യ നയരൂപീകരണം, അതിർത്തി കടന്നുള്ള സായുധ സേന വിന്യാസം തുടങ്ങിയ വിഷയങ്ങളിൽ വ്യക്തത വരുത്താൻ ട്രംപിൻറെ സാന്നിധ്യം സഹായകരം ആകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഇറാൻ ആണവായുധങ്ങൾ സ്വന്തമാക്കാതിരിക്കുക, ഇസ്രായേലിന് സ്വയം പ്രതിരോധിക്കാനുള്ള അവകാശം ഉറപ്പാക്കുക, സംഘർഷം രൂക്ഷമാകുന്നത് ഒഴിവാക്കുക, നയതന്ത്രത്തിന് ഇടം നൽകുക എന്നിവയാണ് ഉച്ചകോടിയുടെ തന്റെ ലക്ഷ്യങ്ങളെന്ന് ജർമ്മൻ ചാൻസലർ ഫ്രെഡറിക് മെർസ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്