ഹെല്‍സിങ്കി: ഫിന്‍ലന്‍ഡിലെ ഒരു സ്‌കൂളില്‍ മറ്റൊരു വിദ്യാര്‍ത്ഥി നടത്തിയ വെടിവയ്പില്‍ 12 വയസ്സുകാരന്‍ കൊല്ലപ്പെടുകയും രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇന്ന് രാവിലെയാണ് ദാരുണ സംഭവം ഉണ്ടായത്. സംഭവത്തില്‍ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തുവെന്നും അന്വേഷണം തുടരുകയാണെന്നും ഫിന്നിഷ് പൊലീസ് പ്രസ്താവനയില്‍ പറഞ്ഞു.
അതേസ്‌കൂളിലെ സ്‌കൂളിലെ 12 വയസ്സുള്ള വിദ്യാര്‍ത്ഥിയാണ് പ്രതിയെന്ന് പൊലീസ് തിരിച്ചറിഞ്ഞു. അറസ്റ്റുചെയ്യുമ്പോള്‍ വിദ്യാര്‍ത്ഥിയുടെ ഒരു തോക്ക് കൈവശം വച്ചിരുന്നതായി പൊലീസ് പറഞ്ഞു. അതേസമയം പിടികൂടാന്‍ ബലപ്രയോഗം നടത്തിയിട്ടില്ലെന്ന് പൊലീസ് പത്രക്കുറിപ്പില്‍ അറിയിച്ചു. പൊലീസിനോട് പ്രതി കുറ്റം സമ്മതിച്ചു. വെടിവെപ്പില്‍ മൂന്ന് 12 വയസുള്ള കുട്ടികള്‍ക്ക് പരിക്കേറ്റതായി പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. പിന്നീട് കുട്ടികളില്‍ ഒരാള്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചതായി അറിയിക്കുകയായിരുന്നു. പരിക്കേറ്റ മറ്റ് രണ്ട് പേര്‍ ആശുപത്രിയില്‍ തുടരുകയാണെന്ന് പോലീസ് പറഞ്ഞു.
''വണ്ടയിലെ വെടിവപ്പ് ഞെട്ടിക്കുന്നതാണ്. എന്റെ ചിന്തകള്‍ ഇരകളോടും അവരുടെ പ്രിയപ്പെട്ടവരോടും വിയര്‍ട്ടോള സ്‌കൂളിലെ മറ്റ് വിദ്യാര്‍ത്ഥികളോടും സ്റ്റാഫുകളോടും കൂടിയാണ്.'- പ്രധാനമന്ത്രി പെറ്റെറി ഓര്‍പോ ഫിന്നിഷില്‍ പോസ്റ്റ് ചെയ്ത പ്രസ്താവനയില്‍ പറഞ്ഞു.
ഹെല്‍സിങ്കിയുടെ പ്രാന്തപ്രദേശത്തുള്ള വാന്റയിലെ വിയര്‍ട്ടോല സ്‌കൂളിന്റെ ഭാഗമായ ജോകിരാന്ത സ്‌കൂളില്‍ വെടിവയ്പ്പ് നടന്നതായി രാവിലെ 9 മണിക്ക് ശേഷമാണ് തങ്ങള്‍ക്ക് വിവരം ലഭിച്ചതെന്ന് പൊലീസ് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്