അട്ടിമറി കേസ്; ബ്രസീലിന്റെ മുൻ പ്രസിഡന്റ് ബൊൽസൊനാരോ കുറ്റക്കാരനല്ലെന്ന് വിധിച്ചു  സുപ്രീംകോടതി ജഡ്ജി 

SEPTEMBER 10, 2025, 7:31 PM

ബ്രസീലിന്റെ മുൻ പ്രസിഡന്റ് ജെയർ ബൊൽസൊനാരോക്കെതിരായ അട്ടിമറി ശ്രമക്കേസിൽ സുപ്രീംകോടതി ജഡ്ജി ലൂയിസ് ഫക്സ്സ് അദ്ദേഹം കുറ്റക്കാരനല്ലെന്ന് വിധിച്ചു. ഇതോടെ അദ്ദേഹത്തിന്റെ നിലപാട് സഹജഡ്ജിമാരിൽ നിന്നും വ്യത്യസ്തമായി, കേസിന് പുതിയ വഴിത്തിരിവ് നൽകി.

സുപ്രീംകോടതിയിലെ അഞ്ചംഗ ബെഞ്ചാണ് കേസ് കേൾക്കുന്നത്. രണ്ടുപേർ ഇതിനകം ബൊൽസൊനാരോയെ കുറ്റക്കാരനെന്ന് വിധിച്ചിരുന്നു. എന്നാൽ ജഡ്ജി ഫക്സ്സ് ഇപ്പോൾ അദ്ദേഹത്തെ  കുറ്റവിമുക്തനാക്കി. ഇനിയും രണ്ടുപേർ വിധി പറയാനുണ്ട്. അവർ പ്രസിഡൻറ് ലുല നിയമിച്ചവരാണ് എന്നതാണ് ശ്രദ്ധേയം.

അതേസമയം 2022ലെ തിരഞ്ഞെടുപ്പിൽ തോറ്റതിന് ശേഷം അധികാരത്തിൽ തുടരാൻ അട്ടിമറി ശ്രമം നടത്തിയതിൽ ബൊൽസൊനാരോ പങ്കാളിയായെന്നാണ് ആരോപണം. ജനാധിപത്യം അട്ടിമറിക്കാൻ ശ്രമിച്ചു, ആയുധ സംഘം രൂപീകരിച്ചു, അട്ടിമറി സംഘടിപ്പിച്ചു, സർക്കാർ സ്വത്തുക്കൾക്കും സംസ്കാര പൈതൃകത്തിനും നാശം വരുത്തി എന്നിങ്ങനെ ആണ് അദ്ദേഹത്തെതിരായ കുറ്റങ്ങൾ. ഈ കേസ് 2023 ജനുവരിയിൽ ആയിരക്കണക്കിന് അനുയായികൾ ബ്രസീലിയയിലെ പ്രസിഡന്റിന്റെ വസതി, സുപ്രീംകോടതി എന്നിവ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ടതാണ്.

vachakam
vachakam
vachakam

ബൊൽസൊനാരോ ഇനി പ്രസിഡന്റ് അല്ലാത്തതിനാൽ കേസ് താഴ്ന്ന കോടതികളിൽ കേൾക്കേണ്ടിയിരുന്നു എന്നും ഇത്ര വലിയ കേസ് പൂർണ്ണ സുപ്രീംകോടതി (11 ജഡ്ജിമാർ) കേൾക്കേണ്ടതാണ്, അഞ്ചംഗ ബെഞ്ച് മാത്രമല്ലെന്നും പ്രതിഭാഗത്തിന് മതിയായ സമയം, തെളിവുകൾ എന്നിവ ലഭിച്ചില്ലെന്നും ആണ് ജഡ്ജി ഫക്സ് വ്യക്തമാക്കിയത്. അന്വേഷണം വഴി ശേഖരിച്ച ഡാറ്റ ഏകദേശം 70 ടെറാബൈറ്റ് (ബില്ല്യൺ കണക്കിന് പേജുകൾ) ആണ് എന്നും  ഇത്രയും വിവരങ്ങൾ പരിശോധിക്കാൻ സമയം തന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം ഈ കേസിൽ അന്തിമ വിധി വന്നാലും, ഫക്സ്സിന്റെ നിലപാടിലൂടെ അപ്പീൽ സാധ്യത ഉയർന്നിട്ടുണ്ട്. അതുകൊണ്ട് തന്നെ കേസിന് നീണ്ടുപോകാൻ സാധ്യതയുണ്ട്, അതോടെ 2026ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പുമായി കേസ് ബന്ധപ്പെട്ടേക്കാം. ബൊൽസൊനാരോ ഇതിനകം തന്നെ വീണ്ടും മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ, വോട്ടിംഗ് മെഷീനുകൾക്കെതിരെ തെറ്റായ പ്രചാരണം നടത്തിയതിന് മറ്റൊരു കേസിൽ അദ്ദേഹത്തിന് മത്സരിക്കാൻ വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

ഈ കേസ് ബ്രസീലിൽ വലിയ രാഷ്ട്രീയ വിഭജനം സൃഷ്ടിച്ചിട്ടുണ്ട്. ആയിരക്കണക്കിന് ബൊൽസൊനാരോ അനുയായികൾ തെരുവിലിറങ്ങി പ്രതിഷേധിച്ചു.“വിധി ഏകകണ്ഠമായില്ലെങ്കിൽ മാത്രമേ പ്രതികൾക്ക് പ്രയോജനകരമായ അപ്പീൽ സാധിക്കുകയുള്ളൂ. ഫക്സ്സിന്റെ നിലപാട് അത് സാധ്യമാക്കി” എന്നാണ് നിയമ വിദഗ്ധർ പറയുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam