മുംബൈ: കനത്ത നഷ്ടത്തോടെ ഇന്ന് വ്യാപാരം ആരംഭിച്ചു ഓഹരി വിപണി. ഇസ്രയേൽ ഇറാനിൽ സൈനിക ആക്രമണം നടത്തിയതിനെത്തുടർന്ന് ഏഷ്യൻ വിപണികളിലെ കനത്ത നഷ്ടം ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചു എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
ബിഎസ്ഇ സെൻസെക്സും നിഫ്റ്റി 50 ഉം ഗണ്യമായ ഇടിവ് രേഖപ്പെടുത്തി. എണ്ണ, വാതക മേഖലയാണ് ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടത് എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഇതോടെ എണ്ണ വിപണന കമ്പനികളുടെ (OMC) ഓഹരികൾ 6% വരെ ഇടിഞ്ഞു. ഈ മാസങ്ങളിലെ ഏറ്റവും ഉയർന്ന നിലയാണിത്.
അതേസമയം ഇറാനെതിരായ ഇസ്രയേൽ ആക്രമണത്തെത്തുടർന്ന് ചൈനീസ്, ഹോങ്കോംഗ് ഓഹരികളും ഇടിഞ്ഞിട്ടുണ്ട്. ഷാങ്ഹായ് കോമ്പോസിറ്റ് സൂചികയും ഹാംഗ് സെങ് സൂചികയും യഥാക്രമം 0.72% ഉം 0.7% ഉം ഇടിഞ്ഞു. എന്നാൽ ഐഡിയഫോർജ്, ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് (എച്ച്എഎൽ) ഉൾപ്പെടെയുള്ള പ്രതിരോധ കമ്പനികളുടെ ഓഹരികൾ 8% വരെ ഉയർന്നിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്