അഹമ്മദാബാദ്: അഹമ്മദാബാദ് വിമാനത്താവളത്തിന് സമീപം എയര്‍ ഇന്ത്യ വിമാനം തകര്‍ന്നതിന് പിന്നാലെ രാജ്യത്തെ വിമാനക്കമ്പനികളുടെ ഓഹരികളില്‍ കുത്തനെ ഇടിവ്. വ്യാഴാഴ്ച ഉച്ചകഴിഞ്ഞുള്ള വ്യാപാരത്തില്‍ വിമാനക്കമ്പനിയായ ഇന്‍ഡിഗോയുടെ ഓഹരികള്‍ 3 ശതമാനം ഇടിഞ്ഞ് 5,465 രൂപയിലെത്തി. മറ്റൊരു വിമാനക്കമ്പനിയായ സ്‌പൈസ്‌ജെറ്റിന്റെ ഓഹരികള്‍ 1.5 ശതമാനം ഇടിഞ്ഞു. വിമാനാപകടം വിമാന യാത്രയെക്കുറിച്ചുള്ള ആശങ്കകള്‍ ഉയര്‍ത്തിയേക്കാമെന്നതാണ് എയര്‍ലൈന്‍സ് ഓഹരികളെ നഷ്ടത്തിലേക്ക് നയിച്ചത്.
അഹമ്മദാബാദ് വിമാനത്താവളം നോക്കിനടത്തുന്ന അദാനി എന്റര്‍പ്രൈസസിന്റെ ഓഹരികളിലും ഇടിവ് ദൃശ്യമായി. വിമാനാപകടത്തിന് ശേഷം ഏകദേശം ഒരു ശതമാനം ഇടിവാണ് അദാനി എന്റര്‍പ്രൈസസിലുണ്ടായത്. 2020 മുതല്‍ അദാനി എന്റര്‍പ്രൈസസാണ് അഹമ്മദാബാദ് വിമാനത്താവളം നടത്തുന്നത്.
വിമാനത്തിന്റെ നിര്‍മാതാക്കളായ ബോയിംഗിന്റെ ഓഹരികളിലും ഗണ്യമായ ഇടിവ് ദൃശ്യമായി. ന്യൂയോര്‍ക്ക് ഓഹരി വിപണിയില്‍ ബോയിംഗ് ഓഹരികള്‍ 5% വരെ ഇടിഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്