ന്യൂയോര്‍ക്ക്: 19 വയസ്സുള്ള കോളജ് വിദ്യാര്‍ത്ഥിനിയെ ആദ്യ ഡേറ്റില്‍ തന്നെ കൊന്ന് മൃതദേഹം ഛേദിച്ച കേസില്‍ 34 കാരനായ യുഎസ് പൗരന്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തി. സമാനമായ പ്രമേയമുള്ള ഒരു നെറ്റ്ഫ്‌ലിക്‌സ് പരമ്പരയുടെ എപ്പിസോഡ് ഇരുവരും കണ്ടിരുന്നു. അതിന്റെ പ്രചോദനത്തിലാണ് 2024 ഏപ്രിലില്‍ മാക്‌സ്വെല്‍ ആന്‍ഡേഴ്‌സണ്‍ സേഡ് കാര്‍ലീന റോബിന്‍സണെ കൊലപ്പെടുത്തിയതെന്നാണ് ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തത്.
ഇരുവരും ആദ്യ ഡേറ്റിങിന് കണ്ടുമുട്ടിയതിന് ശേഷമാണ് മാക്‌സ്വെല്‍ ആന്‍ഡേഴ്‌സണ്‍ കൊലപ്പെടുത്തിയത്. ആന്‍ഡേഴ്‌സണ്‍ അവളെ തന്റെ വീട്ടിലേക്ക് ക്ഷണിക്കുന്നതിന് മുമ്പ് അവര്‍ ഒരു റെസ്റ്റോറന്റിലേക്കും ബാറിലേക്കുമാണ് പോയത്. മില്‍വാക്കിയില്‍ നിന്നുള്ള ഏരിയ ടെക്‌നിക്കല്‍ കോളജിലെ ക്രിമിനല്‍ ജസ്റ്റിസ് വിദ്യാര്‍ത്ഥിനിയായ റോബിന്‍സണെ അയാള്‍ ആദ്യമയി നേരില്‍ കണ്ടത് അന്ന് ആയിരുന്നു.
പിറ്റേന്ന് പിസ്സേറിയയില്‍ ജോലിക്ക് വരാതിരുന്നതോടെ പെണ്‍കുട്ടിയെ കാണാതായതായി പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു. പൊലീസ് അവരുടെ വീട് പരിശോധിച്ചപ്പോള്‍ അവളുടെ ഒരു വിവരവും ലഭിച്ചില്ല. തുടര്‍ന്ന്, അതേ ദിവസം തന്നെ, മിഷിഗണ്‍ തടാകത്തിന്റെ തീരത്ത് നിന്ന് പൊലീസുകാര്‍ അവളുടെ അറുത്ത കാല്‍ കണ്ടെത്തിയതായി ഔട്ട്‌ലെറ്റ് പറയുന്നു. നഗരത്തിലുടനീളം ചിതറിക്കിടക്കുന്ന ഒരു കാലും മനുഷ്യമാംസവും ഉള്‍പ്പെടെയുള്ള മറ്റ് ശരീരഭാഗങ്ങളും പിന്നീട് കണ്ടെത്തുകയായിരുന്നു.
ആന്‍ഡേഴ്സന്റെ ഫോണില്‍ നിന്ന് രക്തം പുരണ്ട ഫോട്ടോകള്‍ പ്രോസിക്യൂട്ടര്‍മാര്‍ കണ്ടെടുത്തിരുന്നു. അയാള്‍ കൗമാരക്കാരന്റെ കൊലയാളിയാണെന്ന് തെളിയിക്കാന്‍ ഉതകുന്നതായിരുന്നു കണ്ടെത്തല്‍. പൊലീസ് കണ്ടെടുത്ത ഫോട്ടോയില്‍ അയാള്‍ ഫോണില്‍ നിന്നും നശിപ്പിച്ച ഒരു ചിത്രവും ഉണ്ടായിരുന്നു. റോബിന്‍സന്റെ മുറിച്ചുമാറ്റിയ വലത് സ്തനം പിടിച്ചു നില്‍ക്കുന്ന ആന്‍ഡേഴ്സണിന്റെ ചിത്രമായിരുന്നു അത്.
'ലവ്, ഡെത്ത് ആന്റ് റോബോട്ടുകള്‍' എന്ന നെറ്റ്ഫ്‌ലിക്‌സ് ആനിമേറ്റഡ് സീരീസ് റോബിന്‍സണിനൊപ്പം കണ്ടതിന് ശേഷമാണ് ആന്‍ഡേഴ്സണ്‍ ഈ ക്രൂരമായ കുറ്റകൃത്യം ചെയ്തതെന്ന് ജൂറിയോട് പറഞ്ഞു. പരമ്പരയിലെ ഒരു എപ്പിസോഡില്‍ റോബിന്‍സന്റെ ശരീരത്തിന് സമാനമായ ഒരു ഛേദിക്കപ്പെട്ട മൃതദേഹം ബീച്ചില്‍ കണ്ടെത്തിയിരുന്നു. അറസ്റ്റിന് ശേഷം ആന്‍ഡേഴ്സന്റെ വീട്ടില്‍ ഒരു 'ലൈംഗിക തടവറ' പൊലീസ് കണ്ടെത്തി. അയാളുടെ വീടിന്റെ ബേസ്‌മെന്റില്‍, ലൈംഗിക സ്ലിംഗ്, നിയന്ത്രണ മാര്‍ഗങ്ങള്‍, കൈവിലങ്ങുകള്‍ എന്നിവ ഉണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ആന്‍ഡേഴ്സന്റെ ഫോണിലെ മറ്റ് ഫോട്ടോകളില്‍ 19 വയസുകാരിയുടെ വീടിനുള്ളിലെ ചിത്രങ്ങളും ഉള്‍പ്പെടുന്നു. ചിത്രങ്ങള്‍ ഗ്രാഫിക്, അസ്വസ്ഥത ഉളവാക്കുന്നവയാണെന്ന് ജൂറി വിലയിരുത്തി. എല്ലാവരെയും ഞെട്ടിച്ച വളരെ ഭയാനകമായ തെളിവായിരുന്നു അത്. ആ സമയത്ത് തനിക്ക് ഛര്‍ദ്ദിക്കാന്‍ തോന്നിയെന്ന് ജൂറി അംഗം മെലിസ ബ്ലാസ്‌കോ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്