വാഷിംഗ്ടൺ: സിറിയയിലെ ഇസ്ലാമിക് സ്റ്റേറ്റ് (IS) കേന്ദ്രങ്ങൾക്ക് നേരെ അമേരിക്കൻ സൈന്യം ശക്തമായ വ്യോമാക്രമണം നടത്തി. ഡിസംബറിൽ രണ്ട് യുഎസ് സൈനികരുടെയും ഒരു സിവിൽ പരിഭാഷകന്റെയും മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിന് തിരിച്ചടിയായാണ് ഈ നടപടി.
ഫെബ്രുവരി 3 മുതൽ ഫെബ്രുവരി 12 വരെയുള്ള ദിവസങ്ങളിൽ 10 വിമാനങ്ങൾ ഉപയോഗിച്ച് 30ലധികം ഐഎസ് കേന്ദ്രങ്ങളിലാണ് യുഎസ് സെൻട്രൽ കമാൻഡ് (CENTCOM) ആക്രമണം നടത്തിയത്. ആയുധപ്പുരകളും മറ്റ് താവളങ്ങളും തകർത്തു.
ഡിസംബർ 13ന് പൽമിറയിലുണ്ടായ പതിയിരുന്ന് ആക്രമണത്തിനുള്ള മറുപടിയായാണ് ഓപ്പറേഷൻ ഹോക്കി സ്‌ട്രൈക്ക് (Operation Hawkeye tSrike) ആരംഭിച്ചത്. ഇതിലൂടെ ഇതുവരെ 50ലധികം ഭീകരരെ വധിക്കുകയോ പിടികൂടുകയോ ചെയ്തിട്ടുണ്ട്.
പത്തുവർഷത്തോളമായി യുഎസ് നിയന്ത്രണത്തിലായിരുന്ന സിറിയയിലെ അൽതൻഫ് (Al-Tanf) സൈനിക താവളം സിറിയൻ സർക്കാർ സൈന്യത്തിന് കൈമാറി.
സിറിയയിൽ തടവിലായിരുന്ന അയ്യായിരത്തിലധികം ഐഎസ് ഭീകരരെ വിചാരണയ്ക്കായി യുഎസ് സൈന്യം ഇറാഖിലേക്ക് മാറ്റി.
പി പി ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
