വാഷിംഗ്ടണ്‍: ഇറാനെതിരെയുള്ള യു.എസ് ആക്രമണങ്ങള്‍ അവരുടെ ആണവ പദ്ധതിക്ക് പൂര്‍ണ്ണ നാശനഷ്ടം വരുത്തുന്നതില്‍ പരാജയപ്പെട്ടുവെന്നും ടെഹ്റാന്‍ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ യുറേനിയം സമ്പുഷ്ടീകരണം പുനരാരംഭിക്കുമെന്നും യുഎന്നിന്റെ ആണവ നിരീക്ഷണ സമിതി മേധാവി റഫേല്‍ ഗ്രോസി. ഇറാന്റെ ആണവനിലയങ്ങള്‍ക്ക് നേരെ അമേരിക്കയും ഇസ്രയേലും ആക്രമണങ്ങള്‍ അഴിച്ച് വിട്ടതിന് പിന്നാലെയാണ് ഗ്രോസിയുടെ പ്രസ്താവന.
ഇറാന്റെ ആണവ പദ്ധതികളെ തകര്‍ത്തെന്ന് അമേരിക്കയും ഇസ്രയേലും അവകാശപ്പെട്ടിരുന്നു. ഇറാന്റെ ആണവായുധത്തിന് വേണ്ടിയുള്ള ശ്രമങ്ങളെ ദശകങ്ങള്‍ പിന്നോട്ടടിപ്പിക്കാന്‍ സാധിച്ചെന്ന് നേരത്തെ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അവകാശപ്പെട്ടിരുന്നു. ഇറാന്റെ ചില പ്രധാന സൗകര്യങ്ങള്‍ ആക്രമിക്കപ്പെട്ടെങ്കിലും ചിലത് ഇപ്പോഴും നിലനില്‍ക്കുന്നു എന്നായിരുന്നു റഫേല്‍ ഗ്രോസിയുടെ പ്രതികരണം. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ സമ്പുഷ്ടീകരിച്ച യുറേനിയം ഉത്പാദിപ്പിക്കുന്ന സെന്‍ട്രിഫ്യൂജുകളുടെ കുറച്ച് കാസ്‌കേഡുകള്‍ അവര്‍ക്ക് ഉണ്ടാകാം അത് വേണമെങ്കില്‍ നേരത്തെയാകാമെന്നും ഗ്രോസി പറഞ്ഞു.
ആയുധം ഉണ്ടാക്കുന്നതിന് തൊട്ടുതാഴെയുള്ള 60 ശതമാനം സമ്പുഷ്ടമാക്കിയ യുറേനിയത്തിന്റെ ഇറാനിയന്‍ ശേഖരത്തെക്കുറിച്ചും അദ്ദേഹം ആശങ്കകള്‍ ഉന്നയിച്ചു. ഇത് കൂടുതല്‍ ശുദ്ധീകരിച്ചാല്‍ സാങ്കേതികമായി ഒമ്പതിലധികം ന്യൂക്ലിയര്‍ ബോംബുകള്‍ ഉത്പാദിപ്പിക്കാന്‍ ഇറാന് കഴിയുമെന്നും ഗ്രോസി കൂട്ടിച്ചേര്‍ത്തു. ഇസ്രയേലിന്റെയും അമേരിക്കയുടെയും ആക്രമണത്തിന് മുമ്പ് ഈ ശേഖരം മാറ്റിയതാണോ അതേ അതോ ഭാഗികമായി നശിച്ചോയെന്ന് ഐഎഇഎയ്ക്ക് അറിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഇതില്‍ വ്യക്തത ഉണ്ടാകേണ്ടതുണ്ടെന്നും ഗ്രോസി കൂട്ടിച്ചേര്‍ത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്