അലുമിനിയം, സ്റ്റീൽ ഇറക്കുമതികൾക്ക് ഇരട്ടി തീരുവ ചുമത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. നിലവിലെ താരിഫ് 25 ശതമാനമാണ്. പ്രഖ്യാപനം വന്നതോടുകൂടി ഇനി മുതൽ 50 ശതമാനം ആയിരിക്കും തീരുവ ചുമത്തുക. യുഎസ് സ്റ്റീൽ വ്യവസായത്തെ ഉത്തേജിപ്പിക്കുക എന്നതാണ് താരിഫ് ഉയർത്തുന്നതിന്റെ ലക്ഷ്യമെന്ന് ട്രംപ് പറഞ്ഞു.
പെൻസിൽവാനിയയിലെ പിറ്റ്സ്ബർഗിൽ നടന്ന റാലിയിലായിരുന്നു ട്രംപിന്റെ പ്രതികരണം. ചൈനയെ ആശ്രയിക്കുന്ന സ്റ്റീൽ വ്യവസായം കുറയ്ക്കുന്നതിനും പ്രാദേശിക സ്റ്റീൽ വ്യവസായവും വിതരണ ശൃംഖലയും മെച്ചപ്പെടുത്തുന്നതിന് പ്രവർത്തിക്കുന്നതിനും ഈ നീക്കം സഹായിക്കുമെന്ന് ട്രംപ് പറഞ്ഞതായി ബിബിസി റിപ്പോർട്ട് ചെയ്തു.
2018 ൽ അധികാരമേറ്റപ്പോൾ തീരുവ 25 ശതമാനമാക്കിയതിലൂടെ പിറ്റ്സ്‌ബർഗിൽ സ്ഥിതി ചെയ്യുന്ന ഏറ്റവും വലിയ സ്റ്റീൽ നിർമാതാക്കളായ യുഎസ് സ്റ്റീലിനെ രക്ഷിച്ചുവെന്ന് പറഞ്ഞുകൊണ്ടാണ് ട്രംപ് തൻ്റെ പ്രസംഗം ആരംഭിച്ചത്. യുഎസ് സ്റ്റീലിൻ്റെ നിലനിൽപ്പ് ഉറപ്പാക്കുന്നതിനുമാണ് പുതിയ തീരുമാനമെന്നും ട്രംപ് അറിയിച്ചു.
പുതുക്കിയ തീരുവ ജൂൺ 4 മുതൽ പ്രാബല്യത്തിൽ വരുമെന്നും, രാജ്യത്തെ സ്റ്റീൽ, അലുമിനിയം തൊഴിലാളികൾക്ക് ഇതൊരു സന്തോഷവാർത്ത ആയിരിക്കുമെന്നും ട്രംപ് സോഷ്യൽ മീഡിയയിൽ കുറിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്