അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് താരിഫ് കാലാവധി നീട്ടാൻ തയ്യാറാണ് എന്ന് റിപ്പോർട്ട്. ജൂലൈ 8ന് അവസാനിക്കുന്ന ഉയർന്ന ടാറിഫുകൾ ഏർപ്പെടുത്താനുള്ള സമയപരിധി നീട്ടാൻ അദ്ദേഹം തയാറാണെന്നും എന്നാൽ അതിന്റെ ആവിശ്യം വരില്ല എന്നാണ് അദ്ദേഹം വിശ്വസിക്കുന്നത് എന്നുമാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
15 രാജ്യങ്ങളുമായി ചർച്ചകൾ പുരോഗമിച്ചുകൊണ്ടിരിക്കുന്നതായി ട്രംപ് പറഞ്ഞു. ഇതിൽ ദക്ഷിണ കൊറിയ, ജപ്പാൻ, യൂറോപ്യൻ യൂണിയൻ എന്നിവയും ഉൾപ്പെടുന്നു. നല്ല ഉദ്ദേശത്തോടെ ചർച്ചകളിൽ പങ്കെടുക്കുന്ന രാജ്യങ്ങൾക്ക് കാലാവധി നീട്ടിയേക്കാമെന്ന് ട്രംപ് ഭരണകൂടം ചിന്തിക്കുന്നു എന്നാണ് അമേരിക്കൻ ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസ്സന്റ് വ്യക്തമാക്കിയത്. ചർച്ച നടത്തുന്നവർക്ക് മാത്രമേ ഈ സൗകര്യം നൽകൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം ബ്രിട്ടനൊപ്പം മാത്രമേ ഇതുവരെ ഒരു കരാർ ഒപ്പുവെച്ചിട്ടുള്ളൂ. 17-ഓളം രാജ്യങ്ങൾ ഇപ്പോഴും ചർച്ചയുടെ വിവിധ ഘട്ടങ്ങളിലാണ്. "ഒരു ഘട്ടത്തിൽ നമ്മൾ കരാർ അയയ്ക്കും, ‘ഇതാണ് കരാർ, ഏറ്റെടുക്കാനോ ഒഴിവാക്കാനോ നിങ്ങൾക്കാവും’ എന്നാണ് ട്രംപ് ഇത് സംബന്ധിച്ചു പ്രതികരിച്ചത്. എന്നാൽ ചൈനയുമായുള്ള താരിഫ് യുദ്ധം കുറയ്ക്കാൻ ലണ്ടനിൽ തിങ്കളാഴ്ച ഒപ്പുവെച്ച പുതിയ ധാരണ ആഗസ്റ്റ് 10 വരെ നീണ്ടു നിൽക്കും.
അതേസമയം ഏപ്രിൽ 9ന് ട്രംപ് പ്രഖ്യാപിച്ച താരിഫുകൾ അക്ഷരാർത്ഥത്തിൽ വിപണിയെ അമ്പരപ്പിച്ചിരുന്നു. ഇതിന് പിന്നാലെ വായ്പ നിരക്കുകൾ ഉയർന്നു, ഡോളർ മൂല്യം താഴ്ന്നു, S&P 500 12% ഇടിഞ്ഞു. പിന്നീട് ടാറിഫ് നിര്‍ത്തലാക്കിയതോടെയാണ് വിപണി പുനരുജ്ജീവനം നേടിയത്. ട്രംപിന്റെ തീർച്ചയില്ലാത്ത നിലപാടുകൾ എന്ന് പറഞ്ഞു ചിലർ ഇതിനെ പരിഹസിക്കുകയും ചെയ്തിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്