ന്യൂയോർക്ക്: ഹാർവാർഡ് സർവകലാശാലയിൽ അന്താരാഷ്ട്ര വിദ്യാർത്ഥികൾ പഠിക്കുന്നത് വിലക്കി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇപ്പോള്‍ പഠിക്കുന്ന വിദേശ വിദ്യാര്‍ഥികള്‍ വേറെ സര്‍വ്വകലാശാലകളിലേക്ക് മാറണമെന്നാണ് നിര്‍ദേശം.
ട്രംപ് മുന്നോട്ടുവച്ച പല വിദ്യാർഥി വിരുദ്ധ നിർദേശങ്ങളും സർവകലാശാല തള്ളിയതിന്റെ പ്രതികാരമാണ് നടപടി. ബുധനാഴ്ച ഒപ്പുവച്ച ഒരു എക്സിക്യൂട്ടീവ് ഉത്തരവിൽ, ഹാർവാർഡ് അതിന്റെ കാമ്പസിൽ വിദേശ വിദ്യാർത്ഥികളെ ഹോസ്റ്റുചെയ്യുന്നത് തുടരാൻ അനുവദിക്കുന്നത് ദേശീയ സുരക്ഷയെ അപകടത്തിലാക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചു.
"വിദേശ പൗരന്മാരുടെ പ്രവേശനം അമേരിക്കയുടെ താൽപ്പര്യങ്ങൾക്ക് ഹാനികരമാണെന്ന് എനിക്ക് തോന്നി , കാരണം എന്റെ വിധിന്യായത്തിൽ, ഹാർവാർഡിന്റെ പെരുമാറ്റം സർവ്വകലാശാലയെ വിദേശ വിദ്യാർത്ഥികൾക്കും ഗവേഷകർക്കും അനുയോജ്യമല്ലാത്ത ഒരു ലക്ഷ്യസ്ഥാനമാക്കി മാറ്റി," -ട്രംപ് ഉത്തരവിൽ എഴുതി.
യുഎസിലെ ഏറ്റവും പഴക്കമേറിയതും സമ്പന്നവുമായ സർവകലാശാലയായ ഹാർവാർഡുമായി ട്രംപ് ഭരണകൂടം കടുത്ത സംഘർഷത്തിലാണ്. ട്രംപ് മുന്നോട്ടുവച്ച നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്ത സാഹചര്യത്തില്‍ സര്‍വ്വകലാശാലയ്ക്കുള്ള ഫെഡറല്‍ സഹായമായ 2.3 ബില്യണ്‍ ഡോളര്‍ യു.എസ്. മരവിപ്പിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം മാത്രം 6700 വിദേശ വിദ്യാര്‍ത്ഥികളാണ് ഹാര്‍വാഡില്‍ പ്രവേശനം നേടിയിട്ടുള്ളത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്