വാഷിംഗ്ടണ്‍: വധശ്രമമുണ്ടായ പെന്‍സില്‍വേനിയയിലെ ബട്ലറില്‍ ട്രംപ് വീണ്ടും എത്തി. തിരഞ്ഞെടുപ്പ് റാലി നടത്താന്‍ ശനിയാഴ്ചയാണ് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ് പെന്‍സില്‍വേനിയയില്‍ എത്തിയത്. ജൂലൈ 13 ന് പെന്‍സില്‍വേനിയയില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിക്കിടെ ട്രംപിന്റെ ഇടതുചെവിയില്‍ വെടിയേറ്റിരുന്നു.
ടെസ്‌ല സി.ഇ.ഒ ഇലോണ്‍ മസ്‌കും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി ജെ.ഡി വാന്‍സും ഒപ്പമുണ്ടായിരുന്നു. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ തന്നെ ജയിപ്പിക്കണമെന്ന് വോട്ടര്‍മാരോട് ട്രംപ് അഭ്യര്‍ഥിച്ചു.
ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥി കമലാ ഹാരിസ് അധികാരത്തില്‍ എത്തിയാല്‍ രാഷ്ട്രത്തെ നശിപ്പിക്കുന്ന ഭരണമായിരിക്കുമെന്നും അവരുടെ തീവ്ര ഇടതുപക്ഷ അജന്‍ഡയില്‍ നിന്ന് അമേരിക്കയെ മോചിപ്പിക്കണമെന്നും ട്രംപ് പറഞ്ഞു. അങ്ങനെ സംഭവിക്കാതിരിക്കാന്‍ എല്ലാവരും നിര്‍ബന്ധമായും തനിക്ക് തന്നെ വോട്ടുചെയ്യണമെന്നുമായിരുന്നു ട്രംപിന്റെ അഭ്യര്‍ഥന.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്