വാഷിംഗ്ടണ്‍: ജൂണ്‍ 14 ന് യുഎസ് ആര്‍മി ദിനാഘോഷത്തില്‍ പാകിസ്ഥാന്‍ സൈനിക മേധാവി ജനറല്‍ അസിം മുനീര്‍ പങ്കെടുക്കും. ജൂണ്‍ 12 ന് പാക് സൈനിക മേധാവി വാഷിംഗ്ടണിലെത്തും. യുഎസ് ആര്‍മിയുടെ 250ാം വാര്‍ഷിക ആഘോഷത്തില്‍ വിവിധ രാജ്യങ്ങളിലെ സൈനിക മേധാവിമാര്‍ക്ക് ക്ഷണമുണ്ട്. എങ്കിലും ഇന്ത്യ-പാക് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ അസിം മുനീറിന്റെ സാന്നിധ്യത്തിന് പ്രാധാന്യമുണ്ട്.
സന്ദര്‍ശന വേളയില്‍ അഫ്ഗാനിസ്ഥാനും ഇന്ത്യയ്ക്കും എതിരെ പ്രവര്‍ത്തിക്കുന്ന ഭീകരവാദ ഗ്രൂപ്പുകള്‍ക്കെതിരെ നടപടിയെടുക്കാന്‍ യുഎസ് പാകിസ്ഥാനില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്ന് വിഷയവുമായി ബന്ധമുള്ള ഒരു യുഎസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ചൈനയുടെ വര്‍ദ്ധിച്ചുവരുന്ന ആഗോള സ്വാധീനത്തെ ചെറുക്കാനുള്ള യുഎസിന്റെ നിരന്തര ശ്രമങ്ങളുടെ പശ്ചാത്തലത്തില്‍ കൂടിയാണ് സന്ദര്‍ശനം വിലയിരുത്തപ്പെടുന്നത്. ചൈന-പാകിസ്ഥാന്‍ സാമ്പത്തിക ഇടനാഴി (സിപിഇസി), ബെല്‍റ്റ് ആന്‍ഡ് റോഡ് ഇനിഷ്യേറ്റീവ് (ബിആര്‍ഐ), ആയുധങ്ങളുടെ വാങ്ങല്‍ എന്നിവയിലൂടെ പാകിസ്ഥാന്‍ ചൈനയുമായി ഉണ്ടാക്കിയിരിക്കുന്ന ആഴത്തിലുള്ള ബന്ധം അമേരിക്കന്‍ ആശങ്കകള്‍ ഉയര്‍ത്തിയിട്ടുണ്ട്.
നിലവിലെ ഭൗമരാഷ്ട്രീയ കാലാവസ്ഥ കണക്കിലെടുക്കുമ്പോള്‍, പാകിസ്ഥാനെ വിശ്വസനീയമോ നിഷ്പക്ഷമോ ആയ ഒരു രാജ്യമായി യുഎസ് കാണാനുള്ള സാധ്യത കുറവാണെന്ന് വിദഗ്ധര്‍ പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്