വാഷിംഗ്ടണ്‍: പാലസ്തീന്‍ അനുകൂല പ്രസംഗം നടത്തിയ ഇന്ത്യന്‍ വംശജയായ വിദ്യാര്‍ത്ഥിനിയെ ഔദ്യോഗിക ബിരുദദാന ചടങ്ങില്‍ പങ്കെടുക്കുന്നതില്‍ നിന്ന് വിലക്കി മസാച്യുസെറ്റ്‌സ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി (എംഐടി). ക്ലാസ് ഓഫ് 2025 പ്രസിഡന്റും വിദ്യാര്‍ത്ഥി നേതാവുമായ മേഘ വെമുറിക്കെതിരെയാണ് നടപടി.
'എംഐടി സ്വതന്ത്രമായ ആവിഷ്‌കാരത്തെ പിന്തുണയ്ക്കുന്നു, എന്നാല്‍ അതിന്റെ തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുന്നു. ഈ വ്യക്തി മനഃപൂര്‍വ്വം ആവര്‍ത്തിച്ച് തെറ്റിദ്ധരിപ്പിക്കുകയും വേദിയില്‍ നിന്ന് പ്രതിഷേധം നയിക്കുകയും ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ഒരു പ്രധാന ചടങ്ങിനെ തടസ്സപ്പെടുത്തുകയും ചെയ്തു,' എംഐടി വക്താവ് കിംബര്‍ലി അലന്‍ പറഞ്ഞു.
പലസ്തീന്‍ യൂത്ത് മൂവ്‌മെന്റ് പങ്കുവെച്ച മേഘയുടെ പ്രസംഗം ഓണ്‍ലൈനില്‍ വൈറലായിരുന്നു. വ്യാഴാഴ്ച നടന്ന വണ്‍എംഐടി പരിപാടിയില്‍, വെമുറി പാലസ്തീന്‍ ഐക്യദാര്‍ഢ്യത്തിന്റെ പ്രതീകമായ കെഫിയ ധരിച്ചെത്തി ഇസ്രയേലി സൈന്യവുമായുള്ള എംഐടിയുടെ ഗവേഷണ സഹകരണങ്ങളെ അപലപിച്ചു. പാലസ്തീനികള്‍ക്കെതിരായ ഇസ്രയേലിന്റെ നടപടികളെ എംഐടി സഹായിക്കുന്നെന്ന് മേഘ ആരോപിച്ചു.
മുന്‍കൂറായി അംഗീകരിച്ച പ്രസംഗത്തില്‍ നിന്ന് വ്യത്യസ്തമായിരുന്നു വെമുറിയുടെ പരാമര്‍ശങ്ങള്‍. ഔദ്യോഗിക ചടങ്ങിനിടെ പ്രതിഷേധം സംഘടിപ്പിക്കുന്നതിന് തുല്യമായിരുന്നു അവളുടെ പ്രവൃത്തിയെന്നും എംഐടി അധികൃതര്‍ പറഞ്ഞു.
ഗാസയിലെ യുദ്ധത്തെച്ചൊല്ലി യുഎസ് കാമ്പസുകളില്‍ സംഘര്‍ഷം രൂക്ഷമാകുന്നതിനിടെയാണ് സംഭവം. ഇസ്രയേലി സൈന്യവുമായി ബന്ധപ്പെട്ട കമ്പനികളില്‍ നിന്നും പ്രോഗ്രാമുകളില്‍ നിന്നും സര്‍വകലാശാലകള്‍ പിന്മാറണമെന്ന് ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടു വരികയാണ്. യുഎസ് കാമ്പസുകളില്‍ പാലസ്തീന്‍ അനുകൂല പ്രതിഷേധങ്ങള്‍ സമീപ മാസങ്ങളില്‍ ശക്തമായിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്