'#മീറ്റൂ വിവാദം'; ലൈംഗികാതിക്രമ കേസിൽ മുൻനിര നിർമ്മാതാവ് ഹാർവി വെയിൻസ്റ്റീൻ വീണ്ടും കുറ്റക്കാരനാണെന്ന് കണ്ടെത്തി കോടതി

JUNE 11, 2025, 9:12 PM

ലൈംഗികാതിക്രമ കേസിൽ ഹോളിവുഡിലെ മുൻനിര സിനിമാ നിർമ്മാതാവ് ഹാർവി വെയിൻസ്റ്റീൻ വീണ്ടും കുറ്റക്കാരനാണെന്ന് കണ്ടെത്തി കോടതി. MeToo കേസിൽ ആണ് ബുധനാഴ്ച ഹാർവി വെയ്ൻസ്റ്റീനിനെ ജ്യൂറി പ്രധാന കുറ്റക്കാരനാക്കി കണ്ടെത്തിയത്.

2006ൽ മിരിയം ഹെയ്ലിയോട് ലൈംഗിക അതിക്രമം നടത്തിയ കേസിൽ, ആണ് ജ്യൂറി ഇദ്ദേഹം കുറ്റക്കാരനാണ് എന്ന് കണ്ടെത്തിയത്. മുൻപ് മറ്റൊരു മീടൂ കേസിൽ ഇദ്ദേഹം ശിക്ഷിക്കപ്പെട്ടിരുന്നു. ഇത് കൂടാതെ ഇദ്ദേഹത്തിനെതിരായ മൂന്നാമത്തെ കേസിൽ ജ്യൂറി ഇതുവരെ തീരുമാനം എടുത്തിട്ടില്ല.

അതേസമയം  വെയിൻസ്റ്റീൻ കുറ്റം നിഷേധിച്ചിരുന്നു.“എന്റെ ജീവിതം ബുദ്ധിമുട്ടിലാണ്. ഈ കേസ് നീട്ടി കൊണ്ടുപോകുന്നത് നീതിയല്ല” എന്ന് അദ്ദേഹം കോടതി വിട്ട് പോകുമ്പോൾ മുൻപ് പ്രതികരിച്ചിരുന്നു.

vachakam
vachakam
vachakam

കാജാ സൊക്കോളയുടെ മീടൂ കേസിൽ ആണ് അദ്ദേഹം മുൻപ് ശിക്ഷിക്കപ്പെട്ടത്. 2013-ൽ നടിയും ഹെയർസ്റ്റൈലിസ്റ്റുമായ ജെസിക്ക മാൻറെ പരാതിയിൽ ജ്യൂറിക്ക് ഇതുവരെ തീരുമാനമെടുക്കാൻ കഴിഞ്ഞില്ല, ഇത് സംബന്ധിച്ച കേസ് വ്യാഴാഴ്ച വീണ്ടും തുടരും.

അതേസമയം എഴുപത്തിമൂന്ന് വയസുള്ള വെയിൻസ്റ്റീൻ തന്റെ പേരിലുള്ള എല്ലാ ലൈംഗിക കുറ്റങ്ങളും നിഷേധിക്കുന്നു. ജ്യൂറി അംഗങ്ങൾക്കിടയിലും ഇത് സംബന്ധിച്ചു സമ്മർദ്ദം നിലനിൽക്കുകയായിരുന്നു. ജ്യൂറി ഫോർപേഴ്‌സൺ, മറ്റു അംഗങ്ങൾ സമ്മർദ്ദം ചെലുത്തുന്നതായി ജഡ്ജിയെ അറിയിച്ചിരുന്നു. ഒരാൾ തർക്കത്തിനിടെ “വെളിയിൽ കാണാം” എന്ന് ഭീഷണിപ്പെടുത്തിയെന്നും കോടതിയിൽ അദ്ദേഹം വ്യക്തമാക്കിയിരുന്നു. എന്നാൽ വെയിൻസ്റ്റീന്റെ അഭിഭാഷകർ കേസ് റദ്ദാക്കണം എന്ന് ആവശ്യപ്പെട്ടെങ്കിലും, പ്രോസിക്യൂട്ടർ അതിനെതിരെ വാദിച്ചു.

അദ്ദേഹം നിർമ്മിച്ച സിനിമകൾ, ഒസ്കാർ നേടിയവയായിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ പേരിൽ ആണ് ആദ്യ മീടൂ ആരോപണം ഉയരുന്നത്. 2015ൽ ഒരു മോഡൽ ആരോപണം ഉന്നയിച്ചെങ്കിലും, നടപടിയുണ്ടായില്ല. പിന്നീട്  2017-ൽ മാധ്യമങ്ങൾ പല കാലങ്ങളിലായി പീഡനങ്ങളെക്കുറിച്ച് വിശദമായി റിപ്പോർട്ട് ചെയ്തു. അതോടെ #MeToo ഒരു ആഗോളമായി ശക്തമായി.

vachakam
vachakam
vachakam

അതേസമയം അദ്ദേഹത്തിനെതിരായ പുതിയ കേസിൽ പോളിഷ് സൈക്കോതെറാപ്പിസ്റ്റായ സൊക്കോളായുടെ ആരോപണങ്ങൾ ഉൾപ്പെടുത്തിയിരുന്നു. വെയിൻസ്റ്റീനെതിരെ പരാതിപ്പെടുന്നവർ  എല്ലാവരും സിനിമാ മേഖലയിൽ പ്രവർത്തിച്ചവരോ പ്രവർത്തിക്കാൻ ആഗ്രഹിച്ചവരോ ആണ്. അദ്ദേഹത്തിന്റെ സ്വാധീനം ഉപയോഗിച്ച് തങ്ങളെ ഒറ്റപ്പെടുത്തുകയും, ലൈംഗികമായി ഉപയോഗിക്കുകയുമായിരുന്നു എന്നാണ് ഇരകൾ വ്യക്തമാക്കിയത്.

അതേസമയം അവർ ഇരകൾ അല്ല, പ്രശസ്തിയുടെയും പണമിന്റെയും പേരിൽ അദ്ദേഹത്തോട് ചേർന്നിരുന്നവരാണെന്നും പിന്നീട് അവർ #MeToo പ്രസ്ഥാനത്തിന്റെ ഭാഗമാകാൻ കേസുകൾ ഉയർത്തിയതാണെന്നും ആണ് വെയിൻസ്റ്റീന്റെ അഭിഭാഷകർ വാദിച്ചത്. വെയിൻസ്റ്റീന്റെ അഭിഭാഷകർ കേസ് റദ്ദാക്കണം എന്ന് ആവശ്യപ്പെട്ടു എങ്കിലും കോടതി അത് നിഷേധിച്ചു.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam