എഫ്.ബി.ഐ, സി.ഐ.എ മുൻ ഡയറക്ടർ വില്യം എച്ച്. വെബ്സ്റ്റർ അന്തരിച്ചു

AUGUST 10, 2025, 12:37 AM

വാഷിംഗ്ടൺ: രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട രണ്ട് ഫെഡറൽ ഏജൻസികളായ എഫ്.ബി.ഐയുടെയും സി.ഐ.എയുടെയും തലവനായി പ്രവർത്തിച്ച വില്യം എച്ച്. വെബ്സ്റ്റർ (101) അന്തരിച്ചു. ഈ രണ്ട് പ്രമുഖ സംഘടനകളെയും നയിച്ച ഏക വ്യക്തിയാണ് വെബ്സ്റ്റർ.

1978 മുതൽ 1987 വരെ എഫ്.ബി.ഐ ഡയറക്ടറായും 1987 മുതൽ 1991 വരെ സി.ഐ.എ ഡയറക്ടറായും അദ്ദേഹം സേവനമനുഷ്ഠിച്ചു. അദ്ദേഹത്തിന്റെ നേതൃപാടവവും സത്യസന്ധതയും ഈ ഏജൻസികളോടുള്ള പൊതുജനവിശ്വാസം പുനഃസ്ഥാപിക്കാൻ സഹായിച്ചു.

രാഷ്ട്രീയപരമായ സ്വാധീനമില്ലാത്ത ഒരു പുറത്തുള്ള വ്യക്തിയായിട്ടാണ് വെബ്സ്റ്റർ ഈ രണ്ട് സ്ഥാനങ്ങളിലും എത്തിയത്. പ്രസിഡന്റ് ജിമ്മി കാർട്ടർ അദ്ദേഹത്തെ എഫ്.ബി.ഐ തലവനായി നിയമിച്ചത്, ആഭ്യന്തര നിരീക്ഷണം, ആഭ്യന്തര അഴിമതി, അധികാര ദുർവിനിയോഗം തുടങ്ങിയ വെളിപ്പെടുത്തലുകളാൽ ഏജൻസിയുടെ പ്രതിച്ഛായ നഷ്ടപ്പെട്ട സമയത്താണ്. തീവ്രവാദം പോലുള്ള പുതിയ വെല്ലുവിളികളെ നേരിടാൻ എഫ്.ബി.ഐയെ സജ്ജമാക്കിയത് വെബ്സ്റ്ററാണ്.

vachakam
vachakam
vachakam

പ്രസിഡന്റ് റൊണാൾഡ് റീഗനാണ് വെബ്സ്റ്ററിനെ സി.ഐ.എയുടെ തലപ്പത്തേക്ക് കൊണ്ടുവന്നത്. രാഷ്ട്രീയ പക്ഷപാതിത്വം ആരോപിക്കപ്പെട്ട വില്യം ജെ. കേസിയുടെ പിൻഗാമിയായാണ് അദ്ദേഹം ചുമതലയേറ്റത്. സി.ഐ.എയുടെ പ്രവർത്തനങ്ങളെക്കുറിച്ച് കോൺഗ്രസുമായി പതിവായി റിപ്പോർട്ട് ചെയ്യുകയും നയരൂപീകരണങ്ങളിൽ നിന്ന് വിട്ടുനിൽക്കുകയും ചെയ്ത് വെബ്സ്റ്റർ കോൺഗ്രസുമായി നല്ല ബന്ധം സ്ഥാപിച്ചു.

താൻ ഒരു ക്രിമിനൽ കേസിൽ പ്രോസിക്യൂഷനെ പിന്തുണയ്ക്കാൻ സാധ്യതയുണ്ടെന്ന് ചിലർ വിമർശിച്ചിരുന്നുവെങ്കിലും, സിവിൽ അവകാശ വിഷയങ്ങളിൽ അദ്ദേഹം നിഷ്പക്ഷമായ നിലപാടാണ് സ്വീകരിച്ചിരുന്നത്. എഫ്.ബി.ഐ ഡയറക്ടറായതിന് ശേഷം കൂടുതൽ കറുത്ത വർഗ്ഗക്കാരെയും സ്ത്രീകളെയും അദ്ദേഹം ഏജൻസിയിൽ നിയമിച്ചു. സംഘടിത കുറ്റകൃത്യങ്ങൾ, സാമ്പത്തിക കുറ്റവാളികൾ, മയക്കുമരുന്ന് നിയന്ത്രണം എന്നിവയിൽ അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചു.

എഫ്.ബി.ഐയുടെ തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങളും പ്രതിരോധ രഹസ്യാന്വേഷണ പ്രവർത്തനങ്ങളും ശക്തമാക്കിയത് സി.ഐ.എയുടെ ചുമതല ഏറ്റെടുക്കാൻ അദ്ദേഹത്തെ സഹായിച്ചു. തന്റെ നീണ്ട ഔദ്യോഗിക ജീവിതത്തിനു ശേഷം 1991ൽ വിരമിച്ച അദ്ദേഹം വാഷിംഗ്ടണിലെ ഒരു നിയമ സ്ഥാപനത്തിൽ ചേർന്നു. കൂടാതെ വിവിധ ബോർഡുകളിലും കമ്മീഷനുകളിലും പ്രവർത്തിച്ചു.

vachakam
vachakam
vachakam

രണ്ടാം ലോകമഹായുദ്ധത്തിലും കൊറിയൻ യുദ്ധത്തിലും നാവിക സേനയിൽ ലെ്ര്രഫനന്റായി സേവനമനുഷ്ഠിച്ച വെബ്സ്റ്റർ, ആംഹെർസ്റ്റ് കോളേജിൽ നിന്ന് ബിരുദവും വാഷിംഗ്ടൺ യൂണിവേഴ്‌സിറ്റി ലോ സ്‌കൂളിൽ നിന്ന് നിയമ ബിരുദവും നേടി.

വെബ്സ്റ്ററിന് രണ്ട് വിവാഹങ്ങളിലായി മൂന്ന് മക്കളും, ഏഴ് പേരക്കുട്ടികളും, 12 കൊച്ചുമക്കളുമുണ്ട്. സെപ്തംബർ 18ന് വാഷിംഗ്ടണിൽ അനുസ്മരണ ചടങ്ങ് നടക്കും.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam