അമേരിക്കയിൽ പനി പടരുന്നു: കഴിഞ്ഞ 30 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്ക്

JANUARY 5, 2026, 11:14 PM

വെർമോണ്ട്: അമേരിക്കയിലെ 45 സംസ്ഥാനങ്ങളിൽ ഇൻഫ്‌ളുവൻസ പനി (Flu) അതിവേഗം പടരുന്നതായി ആരോഗ്യ മന്ത്രാലയം റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടയിൽ പനി ലക്ഷണങ്ങളുമായി ഡോക്ടർമാരെ സമീപിക്കുന്നവരുടെ എണ്ണം റെക്കോർഡ് തലത്തിലാണെന്ന് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (CDC) അറിയിച്ചു.

ഈ സീസണിൽ ഇതുവരെ ഏകദേശം 5,000 പേർ പനി ബാധിച്ച് മരിച്ചു. ഇതിൽ ഒൻപത് കുട്ടികളും ഉൾപ്പെടുന്നു. ഏകദേശം 1.1 കോടി ആളുകൾക്ക് ഇതുവരെ രോഗം ബാധിച്ചു. 1,20,000 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ 45 സംസ്ഥാനങ്ങളിൽ അതിശക്തമായ രീതിയിൽ രോഗം പടരുകയാണ്.

കടുത്ത പനി, തൊവേദന, വിറയൽ, ശരീരവേദന, കടുത്ത ക്ഷീണം എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. കോവിഡ് (Covid), ആർ.എസ്.വി (RSV) എന്നീ വൈറസുകൾ കൂടി പനിയോടൊപ്പം പടരുന്നത് സ്ഥിതി സങ്കീർണ്ണമാക്കുന്നു. ട്രംപ് ഭരണകൂടത്തിന് കീഴിലുള്ള ആരോഗ്യ മന്ത്രാലയം കുട്ടികൾക്ക് വാക്‌സിൻ നൽകുന്ന കാര്യത്തിൽ പുതിയ പരിഷ്‌കാരം കൊണ്ടുവന്നത് ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.

vachakam
vachakam
vachakam

എല്ലാ കുട്ടികൾക്കും നിർബന്ധമായും വാക്‌സിൻ നൽകണമെന്ന മുൻപത്തെ ശുപാർശയിൽ നിന്ന് ആരോഗ്യ മന്ത്രാലയം (HHS) പിന്മാറി. ഔദ്യോഗിക പ്രതിരോധ കുത്തിവെപ്പ് പട്ടികയിൽ നിന്ന് ഇൻഫ്‌ളുവൻസ വാക്‌സിനെ ഒഴിവാക്കി. പനി ഇത്രയും കഠിനമായി പടരുന്ന സാഹചര്യത്തിൽ കുട്ടികളുടെ വാക്‌സിൻ ശുപാർശ പിൻവലിക്കുന്നത് അപകടകരമാണെന്ന് ശിശുരോഗ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

സാക്രമെന്റോയിലെ മൂന്ന് വയസ്സുകാരി നയ കെസ്ലർ കഴിഞ്ഞ ഒരാഴ്ചയായി പനി ബാധിച്ച് ആശുപത്രിയിലാണ്. വാക്‌സിൻ എടുത്തിട്ടുപോലും കുട്ടിക്ക് കടുത്ത അസ്വസ്ഥതകൾ ഉണ്ടായെന്നും, വാക്‌സിൻ എടുത്തില്ലായിരുന്നെങ്കിൽ സ്ഥിതി ഇതിലും മോശമാകുമായിരുന്നു എന്നും കുട്ടിയുടെ മാതാപിതാക്കൾ പറഞ്ഞു.

നിലവിൽ സി.ഡി.സി (CDC) വെബ്‌സൈറ്റ് പ്രകാരം, 6 മാസത്തിന് മുകളിലുള്ള എല്ലാവരും പനിക്കെതിരെയുള്ള വാക്‌സിൻ എടുക്കുന്നത് തുടരണമെന്ന് നിർദ്ദേശിക്കുന്നുണ്ടെങ്കിലും ഭരണകൂടത്തിന്റെ പുതിയ നിലപാട് ആശയക്കുഴപ്പം സൃഷ്ടിച്ചിട്ടുണ്ട്.

vachakam
vachakam
vachakam

പി പി ചെറിയാൻ

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam