ന്യൂയോര്‍ക്ക്: ട്രംപുമായുള്ള പിണക്കം മസ്‌കിനെ എക്കാലത്തെയും വലിയ സാമ്പത്തിക നഷ്ടങ്ങളിലേക്ക് നയിച്ചതായി റിപ്പോര്‍ട്ട്. അദ്ദേഹത്തിന്റെ വ്യക്തിഗത ആസ്തിയില്‍ നിന്ന് 34 ബില്യണ്‍ ഡോളര്‍ നഷ്ടമായതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. നേരിട്ടും ഓരോ പോസ്റ്റായും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായുള്ള എലോണ്‍ മസ്‌കിന്റെ പരസ്യ പ്രതികരണം ട്രംപുമായുള്ള മസ്‌കിന്റെ ബന്ധം വഷളായി എന്നതിന്റെ തെളിവുകളായിരുന്നു.
മാത്രമല്ല കഴിഞ്ഞ ദിവസമാണ് ഡോജില്‍ നിന്ന് രാജിവെയ്ക്കുകയും, ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ ചെലവ് വര്‍ധിപ്പിക്കാനും പ്രാദേശിക നികുതികള്‍ കുറയ്ക്കാനും ലക്ഷ്യമാക്കി ട്രംപ് അവതരിപ്പിച്ച, ബിഗ് ബ്യൂട്ടിഫുള്‍ ബില്‍ എന്ന് ഡോണള്‍ഡ് ട്രംപ് വിശേഷിപ്പിച്ച നികുതി നിയമത്തിനെതിരെ പരസ്യ വിമര്‍ശനവുമായി മസ്‌ക് രംഗത്തെത്തിയിരുന്നു. ട്രംപിന്റെ പുതിയ ബില്‍ വെറുപ്പുളവാക്കുന്ന മ്ലേച്ഛതയാണെന്നയിരുന്നു മസ്‌കിന്റെ വിമര്‍ശനം.
ഇണപ്രാവുകളെ പോലെ ഒന്നിച്ച് നിന്ന ഇരുവരുടേയും പടലപിണക്കം മസ്‌കിന് വന്‍ നഷ്ടം വരുത്തിയിരിക്കുകയാണ്. അദ്ദേഹത്തിന്റെ വ്യക്തിഗത ആസ്തിയില്‍ നിന്ന് 34 ബില്യണ്‍ ഡോളര്‍ തുടച്ചുനീക്കിക്കളഞ്ഞു. ലോകത്തിലെ ഏറ്റവും ധനികരായ 500 ആളുകളുടെ ബ്ലൂംബെര്‍ഗ് ശതകോടീശ്വരന്മാരുടെ സൂചികയുടെ ചരിത്രത്തിലെ രണ്ടാമത്തെ വലിയ നഷ്ടം. ആദ്യത്തേത് 2021 നവംബറില്‍ അദ്ദേഹത്തിന് നഷ്ടപ്പെട്ടിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്