വാഷിങ്ടന്‍: നികുതി നിയമത്തിനെതിരെ ഇലോണ്‍ മസ്‌ക് വിമര്‍ശനമുന്നയിച്ചതില്‍ നിരാശ പ്രകടിപ്പിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. മസ്‌കിന്റെ വിമര്‍ശനത്തില്‍ താന്‍ നിരാശനാണെന്നും മസ്‌ക്കിനെ താന്‍ ധാരാളം സഹായിച്ചിട്ടുണ്ട്. വ്യക്തിപരമായി തന്നെ കുറിച്ച് മോശമായൊന്നും അദ്ദേഹം പറഞ്ഞിട്ടില്ല. എന്നാല്‍ വൈകാതെ അതുണ്ടാകുമെന്ന് തനിക്ക് ഉറപ്പുണ്ട്. പരസ്പരമുള്ള മികച്ച ബന്ധം തുടരുമോയെന്ന് ഉറപ്പില്ലെന്നും ട്രംപ് പറഞ്ഞു.
ഓവല്‍ ഓഫിസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വൈദ്യുത വാഹനങ്ങള്‍ക്കുള്ള ഉപഭോക്തൃ നികുതി ആനുകൂല്യങ്ങള്‍ നിര്‍ത്തലാക്കുന്നതിനാലാണ് മസ്‌ക് ഈ ബില്ലിനെ എതിര്‍ക്കുന്നതെന്ന് ട്രംപ് പറഞ്ഞു. എന്നാല്‍ ഫെഡറല്‍ കമ്മി വര്‍ധിപ്പിക്കുന്നതിനാലാണ് ഈ ബില്ലിനെ എതിര്‍ക്കുന്നതെന്നാണ് മസ്‌ക് പറഞ്ഞത്.
അനാവശ്യ ചെലവുകള്‍ കുറച്ച് സര്‍ക്കാരിന്റെ സാമ്പത്തിക ഭദ്രത മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഡിപാര്‍ട്ട്‌മെന്റ് ഓഫ് ഗവണ്‍മെന്റ് എഫിഷ്യന്‍സിയുടെ (ഡോജ്) ചുമതലയാണ് ട്രംപ് സര്‍ക്കാരില്‍ ഇലോണ്‍ മസ്‌ക് വഹിച്ചിരുന്നത്. ഇതിനിടെ 2025ലെ ആദ്യപാദത്തില്‍ ടെസ്ലയുടെ വരുമാനം 13 ശതമാനം കുറഞ്ഞിരുന്നു. രാഷ്ട്രീയപരമായ എതിര്‍പ്പുകള്‍ ടെസ്ലയുടെ വാഹന വില്‍പനയെ ബാധിച്ചതാണ് വരുമാനം 13 ശതമാനം കുറയാന്‍ കാരണം. ഓഹരി ഉടമകളുടെ സമ്മര്‍ദ്ദം കൂടിയതോടെ ചുമതലയേറ്റ് 130 ദിവസം പിന്നിട്ട മേയ് 28ന് 'ഡോജി'ല്‍ നിന്ന് മസ്‌ക് രാജിവയ്ക്കുകയായിരുന്നു. പിന്നാലെയാണ് ട്രംപിന്റെ പുതിയ നികുതി നിയമത്തിനെതിരെ വിമര്‍ശനവുമായി മസ്‌ക് രംഗത്തെത്തിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്