ഇന്ത്യൻ കോർപ്പറേറ്റ് ലോകത്തെ ഏറ്റവും കൂടുതൽ ഞെട്ടിച്ച ആ വൻ വാർത്തയ്ക്ക് ഒരു ട്വസ്റ്റ് ഉണ്ടായിരിക്കുന്നു.
ഇന്ത്യൻ ടെലിവിഷൻ രംഗത്ത് വിപ്ലവം സൃഷ്ടിച്ച സീ ടിവിയുടെ സ്ഥാപകനും മാധ്യമ ഭീമനുമായ സുഭാഷ് ചന്ദ്ര ഗോയങ്ക (സീ മീഡിയയുടെ ഉടമസ്ഥതയിലുള്ള ഇന്ത്യൻ മാധ്യമ കൂട്ടായ്മയായ എസ്സൽ ഗ്രൂപ്പിന്റെ ചെയർമാനും സീ എന്റർടൈൻമെന്റിന്റെ ചെയർമാൻ എമെറിറ്റസുമാണ് അദ്ദേഹം). 2016 ലെ രാജ്യസഭാ തിരഞ്ഞെടുപ്പിൽ ഭാരതീയ ജനതാ പാർട്ടിയുടെ നിയമസഭാംഗങ്ങളുടെ പിന്തുണയോടെ സ്വതന്ത്ര സ്ഥാനാർത്ഥിയായി ഹരിയാന സംസ്ഥാനത്തിനായി അദ്ദേഹം ഇന്ത്യൻ പാർലമെന്റിന്റെ ഉപരിസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
എന്നാൽ, ഇന്ന് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധി ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. തൊണ്ണൂറുകളിൽ ഇന്ത്യയിൽ ഉപഗ്രഹ ചാനലുകൾക്ക് തുടക്കമിട്ട് രാജ്യത്തെ കോടീശ്വരന്മാരുടെ പട്ടികയിൽ ഇടംപിടിച്ച ഈ 75കാരൻ, ഇന്ന് വൻ സാമ്പത്തിക ബാധ്യതകളും നിയമപോരാട്ടങ്ങളും കാരണം വലിയ തിരിച്ചടികളാണ് നേരിട്ടുകൊണ്ടിരിക്കുന്നത്.
അടുത്തകാലത്ത് സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ ഉൾപ്പെടെയുള്ള അന്വേഷണ ഏജൻസികൾ ഫണ്ട് വകമാറ്റിയതുമായി ബന്ധപ്പെട്ട് അദ്ദേഹത്തിനെതിരെയും മകൻ പുനിത് ഗോയങ്കെയ്‌ക്കെതിരെയും ശക്തമായ നടപടികൾ സ്വീകരിച്ചിരുന്നു. സോണി ഗ്രൂപ്പുമായി നടത്താനിരുന്ന വലിയ ലയനക്കരാർ തകർന്നതും, കമ്പനിയുടെ ഭൂരിഭാഗം ഓഹരികളും കടബാധ്യതകൾ തീർക്കാനായി വിൽക്കേണ്ടി വന്നതും അദ്ദേഹത്തിന്റെ മാധ്യമ സാമ്രാജ്യത്തിന് കനത്ത പ്രഹരമായി. നിലവിൽ എസ്സൽ ഗ്രൂപ്പിന്റെ വൻ കടങ്ങൾ വീട്ടാനുള്ള തീവ്രശ്രമത്തിലാണ് അദ്ദേഹം. ഒരു കാലത്ത് ഇന്ത്യൻ വിനോദ വ്യവസായത്തെ ഒറ്റയ്ക്ക് നിയന്ത്രിച്ചിരുന്ന ഒരു വ്യക്തിയുടെ ഈ പതനം, ബിസിനസ്സ് ലോകത്തെ ഏറ്റവും വലിയ പാഠങ്ങളിലൊന്നായി മാറിയിരിക്കുകയാണ്.
സുഭാഷ് ചന്ദ്ര നൽകിയ വ്യക്തിഗത ഗ്യാരന്റികളുടെ പുറത്ത് ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ഉന്നയിച്ച 22,006.57 കോടി രൂപയുടെ ഭീമമായ ക്ലൈമുകളാണ് നാഷണൽ കമ്പനി ലോ ട്രിബ്യൂണൽ മുൻപാകെ വന്നത്. ഇത്രയും വലിയ തുകയുടെ ക്ലൈമുകൾ നിലനിൽക്കെ, തന്റെ വ്യക്തിഗത ആസ്തികൾ മുൻനിർത്തി വെറും 6.25 കോടി രൂപ (പ്രക്രിയാ ചിലവുകൾക്കായി 25 ലക്ഷം വേറെയും) കടക്കാരിലേക്ക് തിരിച്ചടച്ചുകൊണ്ട് ഒരു അന്തിമ സെറ്റിൽമെന്റ് പ്ലാൻ ഓഗസ്റ്റ് 25ന് എൻ.സി.എൽ.ടി.യിലെ ഒരു അംഗം വഴി അംഗീകരിക്കപ്പെട്ടിരുന്നു. ഇത് അനുവദിച്ചിരുന്നെങ്കിൽ ബാങ്കുകൾക്ക് 99.97% തുകയും നഷ്ടപ്പെടുത്തി വലിയൊരു ബാധ്യതയിൽ നിന്ന് അദ്ദേഹത്തിന് തടിയൂരാമായിരുന്നു.
എന്നാൽ എച്ച്.ഡി.എഫ്.സി ബാങ്ക, എൽ.ഐ.സി ഹൗസിംഗ് ഫിനാൻസ്, കാനറ ബാങ്ക് തുടങ്ങിയ പ്രധാന വായ്പക്കാർ ഇതിനെതിരെ അതിശക്തമായി രംഗത്തുവരികയും അപ്പീൽ നൽകുകയും ചെയ്തു. ഇതിനെത്തുടർന്ന് കേസിലെ നാടകീയമായ ചില നിയമ തടസ്സങ്ങൾ ഇനി പറയുന്നവയാണ്: ഇക്കഴിഞ്ഞ സെപ്തംബർ ഒന്നിന് എൻ.സി.എൽ.ടി രൂപീകരിച്ച പ്രത്യേക അഞ്ചംഗ ഭരണഘടനാ ബെഞ്ച്, മുൻപത്തെ ചെറിയ ബെഞ്ച് നൽകിയ ഈ 6.25 കോടിയുടെ സെറ്റിൽമെന്റ് ഓർഡർ പൂർണ്ണമായും സ്റ്റേ ചെയ്യുകയായിരുന്നു. തിരിച്ചടവ് പദ്ധതിയിൽ വ്യക്തമായ ഭൂരിപക്ഷ അഭിപ്രായമില്ലെന്ന് ട്രൈബ്യൂണൽ മേധാവി അനുപീന്ദർ സിംഗ് ഗ്രേവാൾ നേതൃത്വം നൽകുന്ന അഞ്ചംഗ പ്രത്യേക ബെഞ്ച് പറഞ്ഞതോടെ കാര്യങ്ങൾ കുഴഞ്ഞുമറിഞ്ഞു.
മുൻ ഉത്തരവ് നിർത്തിവച്ചു. വിയോജിപ്പുള്ള ഉത്തരവുകൾ കാരണം കഴിഞ്ഞ ഒരു വർഷമായി കേസ് അനിശ്ചിതത്വത്തിലാണ്. രണ്ട് അംഗ എൻസിഎൽടി ബെഞ്ച് 2025 സെപ്തംബറിൽ വിഭജിത വിധി പുറപ്പെടുവിച്ചു, ഒരു അംഗം തിരിച്ചടവ് പദ്ധതി അംഗീകരിച്ചപ്പോൾ മറ്റൊരാൾ ക്ലെയിമുകൾ സ്വീകരിക്കുന്നതിലും വോട്ടിംഗിലും ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി അത് നിരസിച്ചു.
കേസ് മൂന്നാമത്തെ അംഗത്തിന് കൈമാറി, ഓഗസ്റ്റ് 25 ന് തിരിച്ചടവ് പദ്ധതി അംഗീകരിച്ചു, ചില തർക്കമുള്ള ക്ലെയിമുകൾ ഒഴിവാക്കുന്നതിനും യോഗ്യരായ കടക്കാർക്കിടയിൽ അവരുടെ വിഹിതം പുനർവിന്യസിക്കുന്നതിനും വിധേയമായി. എന്നാൽ മുൻ വിഭജന വിധിന്യായവുമായി വായിച്ചപ്പോൾ മൂന്നാമത്തെ അംഗത്തിന്റെ ഉത്തരവ് വ്യക്തമായ ഭൂരിപക്ഷം നൽകിയില്ലെന്ന് കണ്ടെത്തി, ഇത് അഞ്ച് അംഗ പ്രത്യേക ബെഞ്ചിന്റെ രൂപീകരണത്തിലേക്ക് നയിച്ചു.
വ്യത്യസ്ത അംഗങ്ങൾ പാസാക്കിയ മൂന്ന് ഉത്തരവുകളും വിശകലനം ചെയ്ത അഞ്ചംഗ ബെഞ്ച് പറഞ്ഞു, '2013 ലെ കമ്പനി നിയമത്തിലെ സെക്ഷൻ 419 (5) അനുസരിച്ച്, പ്രാബല്യത്തിൽ വരുത്താൻ കഴിയുന്ന വ്യക്തമായ ഭൂരിപക്ഷ വീക്ഷണമില്ലെന്ന് തെളിഞ്ഞു. അതിനാൽ, മൂന്നാമത്തെ അംഗം (ജുഡീഷ്യൽ) അംഗം നിലേഷ് ശർമ്മയുടെ ഓഗസ്റ്റ് 25 ലെ ഉത്തരവ് സ്റ്റേ ചെയ്യുകയായിരുന്നു. അതിനാൽ സുഭാഷ് ചന്ദ്ര തന്റെ വ്യക്തിഗത ആസ്തികളോ വസ്തുവകകളോ നേരിട്ടോ അല്ലാേെയാ വിൽക്കുന്നതും കൈമാറ്റം ചെയ്യുന്നതും പൂർണ്ണമായി വിലക്കുകയും ചെയ്തിരിക്കുകയാണിപ്പോൾ.
ചുരുക്കത്തിൽ, 22,000 കോടിക്ക് പകരം വെറും 6.25 കോടി നൽകി തന്ത്രപരമായി രക്ഷപ്പെടാനുള്ള അദ്ദേഹത്തിന്റെ നീക്കങ്ങൾക്ക് കോടതി താൽക്കാലികമായി തടയിട്ടിരിക്കുകയാണ്. നിയമപോരാട്ടങ്ങൾ തുടരുന്നതിനാൽ മാധ്യമ രാജാവിന്റെ ബിസിനസ്സ് ഭാവിയും ആസ്തികളും ഇപ്പോൾ കടുത്ത അനിശ്ചിതത്വത്തിലാണ്.
മാധ്യമരംഗത്തെ സ്വാധീനം മറ്റ് മേഖലകളിലേക്കും വ്യാപിപ്പിക്കാനുള്ള സുഭാഷ് ചന്ദ്രയുടെ നീക്കമാണ് തകർച്ചയുടെ തുടക്കം. ലാഭകരമല്ലാത്തതും അപകടസാധ്യയേറിയതുമായ മേഖലകളിൽ പണം കടമെടുത്ത് അദ്ദേഹം മുടക്കി. ഇന്ത്യയിലെ ഏറ്റവും വലിയ കടബാധ്യതയുള്ള ഗ്രൂപ്പുകളിലൊന്നായി സീ ഗ്രൂപ്പ് മാറുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്.
എമ എൽസ എൽവിൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
