തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ സിപിഐഎം നേതാവ് എ. പത്മകുമാറിനെതിരെ പാർട്ടി സ്വീകരിച്ചത് സസ്പെൻഷൻ നടപടി മാത്രം. പാർട്ടിയിൽ നിന്ന് പുറത്താക്കൽ ഉൾപ്പെടെയുള്ള കടുത്ത നടപടികൾ ഒഴിവാക്കിയാണ് തീരുമാനം.
പത്മകുമാറിനെതിരെ കൂടുതൽ കർശന നടപടി വേണമെന്ന അഭിപ്രായം പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റിൽ ശക്തമായി ഉയർന്നിരുന്നുവെന്നാണ് വിവരം. നിലവിലെ സാഹചര്യത്തിൽ കടുത്ത നടപടി സ്വീകരിക്കാതെ മുന്നോട്ടുപോകാൻ കഴിയില്ലെന്ന നിലപാടും ചില നേതാക്കൾ മുന്നോട്ടുവെച്ചിരുന്നു.
എന്നാൽ അന്തിമഘട്ടത്തിൽ സസ്പെൻഷനിൽ ഒതുങ്ങുന്ന നടപടിയാണ് പാർട്ടി സ്വീകരിച്ചത്. ഇതോടെ പാർട്ടി സമ്മർദങ്ങൾക്ക് വഴങ്ങിയോയെന്ന ചർച്ചകളും രാഷ്ട്രീയ വൃത്തങ്ങളിൽ സജീവമായിട്ടുണ്ട്.
ഇതിനിടെ, സുഹൃത്തുക്കളോട് നടത്തിയ സംഭാഷണങ്ങളിൽ നിരവധി കാര്യങ്ങൾ തുറന്നുപറയുമെന്നും ആത്മകഥ എഴുതുമെന്നും പത്മകുമാർ സൂചിപ്പിച്ചിരുന്നുവെന്ന വിവരങ്ങളും പുറത്തുവന്നിരുന്നു. ഈ പശ്ചാത്തലത്തിൽ കടുത്ത നടപടി ഒഴിവാക്കിയതിനെ കുറിച്ചും ചർച്ചകൾ ഉയരുന്നുണ്ട്.
ജില്ലാ സെക്രട്ടേറിയറ്റിന്റെ ശുപാർശ ജില്ലാ കമ്മിറ്റി യോഗത്തിൽ അവതരിപ്പിച്ചതിന് ശേഷമാണ് അന്തിമ തീരുമാനം കൈക്കൊണ്ടത്. സസ്പെൻഷൻ നടപടിയോടെ വിഷയത്തിൽ പാർട്ടിയുടെ ഔദ്യോഗിക നിലപാട് വ്യക്തമാക്കിയെങ്കിലും, വിവാദങ്ങൾ അവസാനിച്ചിട്ടില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
