മലപ്പുറം: വരുന്ന തെരഞ്ഞെടുപ്പില്‍ കേരളത്തിലെ സി.പി.എം സ്ഥാനാർഥികള്‍ കെട്ടിവെച്ച് കാശ് പോലും കിട്ടാത്ത രീതിയിലേക്ക് പോകുമെന്ന് പി.വി അൻവർ.
എ.ഡി.ജി.പിയെ മുഖ്യമന്ത്രി സംരക്ഷിക്കുകയാണ്. കസേരകളിക്ക് നിർത്തേണ്ട ആളല്ല എ.ഡി.ജി.പി. പി.ശശിക്കെതിരായ ആരോപണങ്ങള്‍ സഖാക്കള്‍ പരിശോധിക്കട്ടെയെന്നും പി.വി അൻവർ പറഞ്ഞു.
എ.ഡി.ജി.പിക്ക് എതിരായ ഡി.ജി.പിയുടെ റിപ്പോർട്ടില്‍ കാര്യമില്ല. ജനങ്ങളെ പച്ചയായി വിഡ്ഢികളാക്കുകയാണ് ചെയ്യുന്നതെന്നും പി.വി അൻവർ ആരോപിച്ചു. പൂരം കലക്കിയതിന് പിന്നില്‍ എ.ഡി.ജി.പിയാണെന്ന മുൻ നിലപാട് പി.വി അൻവർ ആവർത്തിച്ചു.
പശ്ചിമബംഗാളിനേക്കാളും മോശമായ സ്ഥിതിയിലേക്ക് കേരളത്തിലെ സി.പി.എം എത്തും. ചെന്നൈയില്‍ പോയത് രാഷ്ട്രീയനീക്കത്തിന്റെ ഭാഗമായാണ്. സഹകരിക്കാൻ കഴിയുന്നവരുമായെല്ലാം സഹകരിക്കുമെന്നും പി.വി അൻവർ പറഞ്ഞു.
ഡി.എം.കെ മതേതരത്വത്തിന്റെ മുഖമാണ്. ഇന്ന് ഡി.എം.കെ നിരീക്ഷകരും പാർട്ടി പ്രഖ്യാപന സമ്മേളന വേദിയില്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഇതുസംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാനായിട്ടില്ല.
പി.വി. അൻവർ ഇന്ന് പ്രഖ്യാപിക്കാൻ പോകുന്ന പുതിയ പാർട്ടിയുടെ പേര് ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള (ഡി.എം.കെ) എന്ന് തന്നെയാണെന്ന് സ്ഥിരീകരിച്ചു. ഇന്ന് വൈകീട്ട് മഞ്ചേരിയില്‍ നടക്കുന്ന സമ്മേളനത്തില്‍ പാർട്ടിയുടെ പേരും നയനിലപാടുകളും ഔദ്യോഗികമായി പ്രഖ്യാപിക്കും. കഴിഞ്ഞ ദിവസം ചെന്നൈയില്‍ ഡി.എം.കെ നേതാവും തമിഴ്നാട് മുഖ്യമന്ത്രിയുമായ സ്റ്റാലിനുമായി അൻവർ കൂടിക്കാഴ്ച നടത്തിയതായാണ് വിവരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്