പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിയും പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷും അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനും മുഖ്യമന്ത്രിയെ കാണാന്‍ ക്ലിഫ് ഹൗസിലെത്തി. ഡിജിപി ഷെയ്ഖ് ദര്‍വേഷ് സാഹേബ് ഉടന്‍ എത്തും.
എഡിജിപിക്കെതിരായ ഡിജിപിയുടെ റിപ്പോര്‍ട്ടില്‍ ഇന്ന് നടപടിയുണ്ടായേക്കുമെന്ന സൂചനകള്‍ക്കിടെയാണ് തിരക്കിട്ട കൂടിക്കാഴ്ച നടക്കുന്നത്. തിങ്കളാഴ്ച സഭ ചേരുന്നതിന് മുമ്പ് എം.ആര്‍. അജിത് കുമാറിനെ എഡിജിപി സ്ഥാനത്ത് നിന്ന് നീക്കികൊണ്ടുള്ള നടപടിയുണ്ടാകുമെന്ന് സൂചനയുണ്ടായിരുന്നു.
എഡിജിപിയെ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് മുന്നണിയില്‍ ശക്തമായ ആവശ്യമുന്നയിച്ചത് സിപിഐ ആണ്. ബിനോയ് വിശ്വം മുഖ്യമന്ത്രിയുമായി ഇക്കാര്യം സംസാരിക്കുകയും ചെയ്തിരുന്നു.
എഡിജിപിയെ മാറ്റുമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ് ലഭിച്ചതായി സിപിഐ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ആവശ്യം വൈകിക്കാന്‍ പറ്റില്ലെന്നും ഉടന്‍ തീരുമാനം നടപ്പിലാക്കണമെന്നും സിപിഐ ആവശ്യമുന്നയിച്ചിരുന്നു.
എഡിജിപിയെ സസ്‌പെന്‍ഡ് ചെയ്യണമെന്നും സ്ഥാനത്ത് നിന്ന് നീക്കിയതുകൊണ്ട് മാത്രം കാര്യമില്ലെന്നുമാണ് പി.വി. അന്‍വര്‍ ഇന്ന് പ്രതികരിച്ചത്. എന്നാല്‍ സസ്പെന്‍ഡ് ചെയ്യണമെന്ന് സിപിഐ ആവശ്യപ്പെട്ടിട്ടില്ലെന്ന് മുന്‍ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്