അഹമ്മദാബാദ്: വിമാന അപകടത്തിൽ മരിച്ച പത്തനംതിട്ട പുല്ലാട് സ്വദേശിനി രഞ്ജിതയുടെ കുടുംബത്തെ സന്ദർശിച്ച് ആരോഗ്യമന്ത്രി വീണാ ജോർജ്.
രഞ്ജിതയുടെ അമ്മയെയും മക്കളെയും ആശ്വസിപ്പിച്ചാണ് മന്ത്രി വീട്ടിൽ നിന്നും പോയത്. 'വേദനാജനകമായ സംഭവമാണ്, കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നു, സർക്കാർ കുടുംബത്തിനൊപ്പം ഉണ്ടാകുമെന്നും' മന്ത്രി വീണാ ജോർജ് വ്യക്തമാക്കി.
അഹമ്മദാബാദ് വിമാനാപകടം: പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടു നൽകി തുടങ്ങി
'നിയമപപരമായി ചെയ്യേണ്ടത് എല്ലാം ചെയ്യും. സംസ്ഥാന സർക്കാർ എയർ ഇന്ത്യയായും ഗുജറാത്ത് സർക്കാരുമായും ആശയവിനിമയം നടത്തിയിട്ടുണ്ടെന്ന്' മന്ത്രി പറഞ്ഞു.
'പത്തനംതിട്ട ജില്ലാ കളക്ടറും ഗുജറാത്ത് സ്പെഷ്യൽ ഓഫീസറുമായി ചർച്ച നടത്തുന്നുണ്ട്. രഞ്ജിതയുടെ സഹോദരൻ ഇന്ന് വൈകിട്ട് അഹമ്മദാബാദിലേക്ക് പോകും, ഡിഎൻഎ സാമ്പിൾ ശേഖരിക്കാൻ എല്ലാ ക്രമീകരണങ്ങളും ചെയ്യും. സാമ്പിൾ സ്ഥിരീകരണം ഉണ്ടായാൽ ഉടൻ തന്നെ മൃതദേഹങ്ങൾ വിട്ടുനൽകും'.
ഡിഎൻഎ പരിശോധന ഫലം ലഭിക്കാൻ 72 മണിക്കൂർ സമയമെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്