ഡൽഹി: ധനമന്ത്രി കെ.എൻ.ബാലഗോപാൽ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനുമായി കൂടിക്കാഴ്ച നടത്തി.
സംസ്ഥാനത്തിന്റെ സാമ്പത്തിക നിലയെ ഗുരുതരമായി ബാധിക്കുന്ന വിധമുള്ള കേന്ദ്ര നടപടികളിൽ അനുകൂലമായ ഇടപെടൽ ആവശ്യപ്പെട്ടാണ് കൂടിക്കാഴ്ച.
നിലവിലെ കടമെടുപ്പ് പരിധിക്ക് പുറമെ മറ്റു വ്യവസ്ഥകൾ കൂടാതെ നടപ്പുസാമ്പത്തിക വർഷം 6000 കോടി രൂപ അധികം കടമെടുക്കാൻ അനുവദിക്കണമെന്നും കെ.എൻ.ബാലഗോപാൽ കൂടിക്കാഴ്ചയിൽ ആവശ്യപ്പെട്ടു.
ഗ്യാരന്റി റിഡംപ്ഷൻ ഫണ്ടിന്റെ പേരിൽ കടമെടുപ്പ് പരിധിയിൽനിന്ന് വെട്ടിക്കുറച്ച 3323 കോടി രൂപ, മുൻ വർഷമെടുത്ത അധികവായ്പകൾ ഈ വർഷത്തെ വായ്പകളുമായി ക്രമീകരിച്ചപ്പോൾ കുറവുചെയ്ത 1877 കോടി രൂപ എന്നിവ അടിയന്തരമായി നൽകാൻ നടപടി സ്വീകരിക്കണമെന്ന് പാർലമെന്റിൽ നടന്ന കൂടിക്കാഴ്ചയിൽ ബാലഗോപാൽ ആവശ്യപ്പെട്ടു.
ദേശീയപാതയുടെ നിർമാണത്തിനായി ഭൂമി ഏറ്റെടുക്കുന്ന ചെലവിൽ 25 ശതമാനം സംസ്ഥാന സർക്കാരാണ് മുടക്കിയിട്ടുള്ളത്. കേന്ദ്രത്തിൽ നിന്ന് കടമെടുത്തായിരുന്നു സർക്കാർ ഇതിനുള്ള തുക ചെലവിട്ടത്. ഈ തുക സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയിൽനിന്ന് കുറവു വരുത്തിയ നടപടി പുനഃപരിശോധിക്കണമെന്നും ബാലഗോപാൽ ആവശ്യപ്പെട്ടു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്