കൊല്ലം: ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ ശ്വാസംമുട്ടലുമായി എത്തിയ രോഗിക്ക് പേവിഷബാധ വാക്സിൻ മാറി നൽകിയ സംഭവത്തിൽ അന്വേഷണം ആരംഭിച്ച് ആരോഗ്യ വകുപ്പ്.
രണ്ട് ദിവസം മുമ്പ് ശ്വാസം മുട്ടൽ മാറുന്നതിനുള്ള കുത്തി വെയ്പ്പിന് ഡോക്ടര്‍ നിർദേശിച്ച കുറിപ്പുമായി എത്തിയ പെൺകുട്ടിക്ക് തെരുവ് നായയുടെ കടിയേറ്റ് എത്തിയ ആളുടെ മരുന്ന് മാറി നൽകി എന്നാണ് പരാതി.
സംഭവത്തിൽ കൊല്ലം ഡെപ്യൂട്ടി ഡിഎംഒ ആശുപത്രിയിൽ എത്തി പരിശോധന നടത്തിയിരുന്നു.മൈനാഗപ്പള്ളി സ്വദേശിയായ പതിനെട്ടുകാരിക്ക് കുറ്റിവയ്പ്പ് നൽകിയ നഴ്സിനെ ചുമതലകളിൽ നിന്ന് മാറ്റി.പ്രാഥമിക അന്വേഷണത്തിൽ വീഴ്ച ഉണ്ടായതായി കണ്ടെത്തിയതിനെ തുടന്നാണ് നടപടി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
