ഹൂസ്റ്റൺ: മുൻ ഹ്യൂസ്റ്റൺ മേയറും സംസ്ഥാന നിയമസഭാംഗവും ഡെമോക്രാറ്റിക് നേതാവുമായ സിൽവസ്റ്റർ ടർണർ ബുധനാഴ്ച പുലർച്ചെ അന്തരിച്ചു. 70 വയസ്സായിരുന്നു.
ടെക്‌സസിലെ 18 -ാമത് കോൺഗ്രഷണൽ ഡിസ്ട്രിക്ടിനെ പ്രതിനിധീകരിച്ച് ആദ്യ ടേം പൂർത്തിയാക്കി രണ്ട് മാസത്തിന് ശേഷമാണ് ടർണറുടെ മരണം. 2022ൽ അസ്ഥി കാൻസറിൽ നിന്ന് സുഖം പ്രാപിച്ചു വരികയാണെന്ന് ടർണർ പറഞ്ഞു.
കഴിഞ്ഞ വേനൽക്കാലത്ത്,വാഷിംഗ്ടൺ ഡി.സിയിൽ നടന്ന കോൺഗ്രസ് സംയുക്ത സമ്മേളനത്തിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസംഗത്തിൽ പങ്കെടുത്തതിന് ശേഷം ചൊവ്വാഴ്ച രാത്രി അദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയതായും പിന്നീട് ബുധനാഴ്ച പുലർച്ചെ 5:45ന് ' ആരോഗ്യപ്രശ്‌നങ്ങൾ' കാരണം വീട്ടിൽ വച്ച് മരിച്ചതായും ടർണറുടെ കുടുംബം ഒരു പ്രസ്താവനയിൽ പറഞ്ഞു.
കോൺഗ്രസിൽ ചേരുന്നതിന് മുമ്പ്, ടർണർ 2016 മുതൽ 2024 വരെ ഹ്യൂസ്റ്റൺ മേയറായി സേവനമനുഷ്ഠിച്ചു. ചുഴലിക്കാറ്റ് ഹാർവി ഉൾപ്പെടെ നിരവധി ഫെഡറൽ പ്രഖ്യാപിത പ്രകൃതി ദുരന്തങ്ങളിലൂടെ നഗരത്തെ നയിച്ചു. സിറ്റി മേയറാകുന്നതിനു മുൻപ് അദ്ദേഹം ടെക്‌സസ് ഹൗസിൽ ഏകദേശം 27 വർഷം സേവനമനുഷ്ഠിച്ചു.
തന്റെ കാൻസർ രോഗനിർണയം ആരോഗ്യ സംരക്ഷണം വിപുലീകരിക്കുന്ന നിയമങ്ങൾക്കായി പോരാടാൻ തന്നെ കൂടുതൽ പ്രചോദിപ്പിച്ചതായി ടർണർ പറഞ്ഞു. തന്റെ ആരോഗ്യത്തിനും പൊതു പദവികളിൽ തുടരാനുള്ള കഴിവിനും വേണ്ടി അദ്ദേഹം ആവേശത്തോടെ വാദിച്ചു.'പലരും കരുതുന്നത് കാൻസർ എന്നാൽ നിങ്ങളുടെ ജീവിതം ഇല്ലാതാക്കുക എന്നാണ്. കാൻസർ എന്നാൽ അവസാനം എന്നല്ല,' ടർണർ പറഞ്ഞു.
പി.പി. ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്