ആലപ്പുഴ: കേരളത്തിന്റെ 1,66,627.23 ഏക്കർ (67,431 ഹെക്ടർ) ഭൂമി ഇപ്പോഴും വിദേശ കമ്പനികളുടെയും വ്യക്തികളുടെയും പേരിലെന്ന് റിപ്പോർട്ട്.
ഇതു മറിച്ചുവിറ്റും കൈയേറിയും അന്യാധീനപ്പെടുന്ന അവസ്ഥയിലാണ്. ലക്ഷത്തിലധികം ഏക്കർ ഭൂമി ഇടുക്കി, വയനാട് ജില്ലകളിലാണ്. റവന്യൂ വകുപ്പിന്റെ കണക്കു പ്രകാരമാണിത്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, വയനാട്, കാസർകോട് ജില്ലകളിലായാണ് ഇത്രയും ഭൂമി വിദേശികള്‍ കൈവശം വെച്ചിരിക്കുന്നത്.
വിദേശികളുടെ കൈയിലുള്ള ഭൂമി സ്വാതന്ത്ര്യത്തിനുശേഷം ഏറ്റെടുക്കുന്നതില്‍ സർക്കാരുകള്‍ അലംഭാവംകാട്ടിയതാണു പ്രശ്നം. ഇതിനൊരു മാറ്റമുണ്ടായത് 2013-ലാണ്, അതും ഹൈക്കോടതി നിർദേശപ്രകാരം.
ഇംഗ്ലണ്ട് ആസ്ഥാനമായുള്ള മലയാളം പ്ലാന്റേഷൻസ് ലിമിറ്റഡിന്റെ പേരിലുള്ള ഭൂമി സംസ്ഥാനത്ത് കൈവശം വെച്ചിരിക്കുന്നത് ഹാരിസണ്‍ മലയാളം ലിമിറ്റഡാണ്
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്