തൃശ്ശൂർ: കൊടകര കുഴൽപ്പണക്കേസിൽ രണ്ടാംഘട്ട അന്വേഷണം അവസാനിപ്പിച്ച് പൊലീസ്. ബിജെപി മുൻ ഓഫീസ് സെക്രട്ടറി തിരൂർ സതീഷിന്റെ പുതിയ മൊഴിയിൽ കഴമ്പുണ്ടെന്ന് പൊലീസ് കോടതിയില്‍ സമർപ്പിച്ച റിപ്പോർട്ടില്‍ വ്യക്തമാക്കുന്നു.
6 കോടി രൂപയുടെ കള്ളപ്പണം ബിജെപി ഓഫീസിൽ എത്തിയിട്ടുണ്ടെന്നും റിപ്പോർട്ടില്‍ പരാമർശമുണ്ട് എന്നാണ് പുറത്തു വരുന്ന വിവരം. ഇരിങ്ങാലക്കുട മജിസ്ട്രേറ്റ് കോടതിയില്ലാണ് തുടരന്വേഷണ റിപ്പോർട്ട് പൊലീസ് സമർപ്പിച്ചത്. പ്രത്യേക അന്വേഷണസംഘമാണ് റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്.
അതേസമയം സംഭവത്തില്‍ തിരൂർ സതീഷ് ബിജെപി നേതാക്കൾക്കെതിരെ സ്വകാര്യ അന്യായം ഫയൽ ചെയ്തു. തൃശൂർ കോടതിയിലാണ് അന്യായം ഫയൽ ചെയ്തത്. ബിജെപി നേതാക്കളായ കെ കെ അനീഷ് കുമാർ, അഡ്വ. കെ ആർ ഹരി , സുജൈ സേനൻ എന്നിവരെ പ്രതിചേർത്താണ് സ്വകാര്യ അന്യായം ഫയൽ ചെയ്തത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്