കൊച്ചി: നിവിൻ പോളിക്കെതിരായ പീഡന പരാതിയിൽ യുവതിയുടെ വാദങ്ങൾ തള്ളുന്ന കൂടുതൽ തെളിവുകൾ പുറത്ത്. പീഡനം നടന്നുവെന്ന് യുവതി ആരോപിക്കുന്ന ദിവസങ്ങളിൽ നടൻ കൊച്ചിയിലായിരുന്നുവെന്ന് തെളിയിക്കുന്ന ഹോട്ടൽ ബിൽ ലഭിച്ചു.
ദുബായിൽ വെച്ച് 2023 ഡിസംബർ 15ന് ഹോട്ടൽമുറിയിൽ പീഡിപ്പിച്ചുവെന്നാണ് പരാതിക്കാരിയുടെ ആരോപണം. എന്നാൽ 2023 ഡിസംബർ 14,15 തീയതികളിൽ കൊച്ചിയിലെ ക്രൗൺപ്ലാസയിൽ താമസിച്ചതിന്റെ ഹോട്ടൽ ബിൽ നടനുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പുറത്തുവിട്ടു.
തൊടുപുഴ സ്വദേശിയാണ് നടൻ നിവിൻ പോളിക്കെതിരേ പീഡനാരോപണം ഉന്നയിച്ചത്. ദുബായിൽ വെച്ച് 2023 ഡിസംബർ 15ന് ഹോട്ടൽമുറിയിൽ പീഡിപ്പിച്ചുവെന്നാണ് യുവതി പരാതി നൽകിയത്. 2013 ഡിസംബർ 14ന് 2.30ന് കൊച്ചിയിലെ ക്രൗൺപ്ലാസയിൽ താമസിക്കുകയും 15ാം തീയതി 4.30 ന് ഹോട്ടലിൽ നിന്ന് ചെക്കൗട്ട് ചെയ്യുകയും ചെയ്തതായാണ് ബില്ലിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
നിവിൻ പോളിക്കെതിരെയുള്ള പീഡനാരോപണം തള്ളി സംവിധായകനും നടനുമായ വിനീത് ശ്രീനിവാസനും രംഗത്തെത്തിയിരുന്നു. പരാതിക്കാരിയുടെ ആരോപണം അനുസരിച്ച് പീഡനം നടന്നുവെന്ന് പറയുന്ന ദിവസം നിവിൻ തന്റെ കൂടെയായിരുന്നുവെന്നും ചിത്രങ്ങൾ തെളിവായി ഉണ്ടെന്നും വനീത് വ്യക്തമാക്കിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്