കൊച്ചി: സിനിമാ താരങ്ങളായ ശ്രീനാഥ് ഭാസിക്കും പ്രയാഗാ മാർട്ടിനും ഓം പ്രകാശുമായി നേരിട്ട് പരിചയമില്ലെന്ന നിഗമനത്തില്‍ പൊലീസ് എത്തിയതായി റിപ്പോർട്ട്. ബിനു ജോസഫുമായാണ് ഇവർക്ക് ബന്ധമെന്നും അയാള്‍ വഴിയാണ് ഇവർ ഹോട്ടല്‍ മുറിയില്‍ എത്തിയതെന്നുമാണ് പൊലീസ് കരുതുന്നത് എന്നാണ് അടുത്ത വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം.
അതേസമയം ഓം പ്രകാശിന്റെ മുറിയില്‍ തന്നെയാണ് പാർട്ടി സംഘടിപ്പിച്ചത്. ഇതില്‍ പങ്കെടുക്കാനാണ് താരങ്ങള്‍ ഹോട്ടല്‍ മുറിയിലെത്തിയതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ഇരുവരെയും എത്തിച്ച ബിനു ജോസഫില്‍ നിന്നുമാണ് അന്വേഷണ സംഘത്തിന് നിർണായക വിവരം ലഭിച്ചത് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.
താരങ്ങളുടെ മൊഴിയെടുത്ത് കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ച ശേഷം ഓം പ്രകാശിനെയും അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്യും എന്നും റിപ്പോർട്ടുകൾ ഉണ്ട്. ഇന്നലെ കസ്റ്റഡിയിലെടുത്ത ബിനു ജോസഫിനെ രാത്രി വൈകി ചോദ്യം ചെയ്‌ത് വിട്ടയച്ചിരുന്നു. കേസില്‍ കൂടുതല്‍ അറസ്റ്റുകള്‍ക്ക് സാദ്ധ്യതയുണ്ടെന്നാണ് പൊലീസ് നല്‍കുന്ന വിവരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്